Connect with us

International

ദ്വിരാഷ്ട്ര പരിഹാരം: സഊദിയുടെ ഫലസ്തീന്‍ സന്ദര്‍ശനം മുടക്കി ഇസ്‌റാഈല്‍

ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി വെസ്റ്റ്ബാങ്കില്‍ നാളെ നടത്താനിരുന്ന ചര്‍ച്ചയാണ് ദേശസുരക്ഷ ചൂണ്ടിക്കാട്ടി മുടക്കിയത്

Published

|

Last Updated

റിയാദ് | ഫലസ്തീന്‍ രാഷ്ട്ര പഹിഹാരത്തിനുള്ള ചര്‍ക്ക് സഊദിയുടെ നേതൃത്വത്തില്‍ ഗസ്സയിലെ വെസ്റ്റ്ബാങ്കിലേക്ക് നടത്താനിരുന്ന യാത്ര മുടക്കി ഇസ്‌റാഈല്‍. ഇതോടെ യാത്രിയില്‍ നിന്ന് സഊദി പിന്മാറി. ദേശസുരക്ഷ ചൂണ്ടിക്കാട്ടിയാണ് ഇസ്‌റാഈല്‍ യാത്ര മുടക്കിയത്. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി വെസ്റ്റ്ബാങ്കില്‍ നാളെയാണ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

ഫലസ്തീന്‍- ഇസ്‌റാഈല്‍ ദ്വിരാഷ്ട്ര ഫോര്‍മുലക്ക് ജൂണില്‍ ഐക്യരാഷ്ട്ര സഭയില്‍ പ്രത്യേക സമ്മേളനം ചേരുന്നുണ്ട്. സഊദി, ഫ്രാന്‍സ് രാഷ്ട്രങ്ങള്‍ സംയുക്തമായാണ് സമ്മേളനം നടത്തുന്നത്. ഫ്രാന്‍സ് വേദിയില്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഫലസ്തീനെ അംഗീകരിക്കാന്‍ കൂടുതല്‍ രാഷ്ട്രങ്ങളെ പ്രേരിപ്പിക്കാനും സമ്മേളനം ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് നാളെ ചര്‍ച്ച നടത്താനിരുന്നത്.

ഫലസ്തീന്‍ വിഷയത്തില്‍ ഇടപെടുന്ന ഖത്വര്‍, ഈജിപ്ത്, ജോര്‍ദാന്‍, യു എ ഇ, തുര്‍ക്കി എന്നിവരുടെ വിദേശകാര്യ മന്ത്രിമാരാണ് സംഘത്തിലുണ്ടാകുമായിരുന്നത്. ഫലസ്തീന്‍ രാഷ്ട്ര രൂപവത്കരണത്തിലേക്കുള്ള നീക്കം തടയാനാണ് ചര്‍ച്ചകള്‍ വരെ ഇസ്‌റാഈല്‍ മുടക്കുന്നത്.

 

Latest