Connect with us

Uae

നിർമാണത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല, രണ്ട് സ്ഥാപനങ്ങൾക്ക് വിലക്ക്

രണ്ട് എൻജിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകളെ ആറ് മാസത്തേക്കാണ് വിലക്കിയത്.

Published

|

Last Updated

ദുബൈ|കരാറുകാരുടെയും എഞ്ചിനീയറിംഗ് ഓഫീസുകളുടെയും മൂല്യനിർണയ സംവിധാനം പരിഷ്‌കരിക്കുന്നതായി ദുബൈ നഗരസഭ പ്രഖ്യാപിച്ചു. നിർമാണ മേഖലയിലെ ഗുണനിലവാരം, സുതാര്യത, സുസ്ഥിരത എന്നിവയ്ക്കുള്ള മാനദണ്ഡങ്ങൾ ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണിത്. പുതിയ പ്രകടന മാനദണ്ഡങ്ങളും സൂചകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ചില പ്രോപ്പർട്ടി ഉടമകളുടെയും ഡെവലപ്പർമാരുടെയും താത്പര്യങ്ങൾക്ക് വിരുദ്ധമായി അപകടസാധ്യതകൾ സൃഷ്ടിച്ച സാഹചര്യത്തിലാണിത്. രണ്ട് എൻജിനീയറിംഗ് കൺസൾട്ടൻസി ഓഫീസുകളെ ആറ് മാസത്തേക്കാണ് വിലക്കിയത്. പ്രൊഫഷണൽ മാനദണ്ഡങ്ങളും ധാർമികതയും ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. പ്രൊഫഷണൽ പ്രാക്ടീസ് രജിസ്‌ട്രേഷൻ ആൻഡ് ലൈസൻസിംഗ് കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്. തൽഫലമായി, സസ്പെൻഷൻ കാലയളവിൽ രണ്ട് സ്ഥാപനങ്ങളെ പുതിയ പദ്ധതികൾക്ക് ലൈസൻസ് നേടുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. നിർമാണ, വികസന മേഖലകളിലുടനീളം എൻജിനീയറിംഗ് കൺസൾട്ടൻസി രീതികൾ നിയന്ത്രിക്കുന്നതിനും ഉയർന്ന നിലവാരമുള്ളതും ധാർമികവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള നഗരസഭയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.

മാനദണ്ഡ മേൽനോട്ടം ശക്തിപ്പെടുത്തും. ലൈസൻസുള്ള സ്ഥാപനങ്ങൾ ഉയർന്ന പ്രൊഫഷണലും ധാർമികവുമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. നഗരത്തിലെ നിർമാണ പദ്ധതികളുടെ മൊത്തത്തിലുള്ള ഗുണനിലവാരത്തിനും സുരക്ഷക്കും സംഭാവന നൽകുകയും ചെയ്യും. പരിഷ്‌കരിച്ച സംവിധാനം 2026ന്റെ തുടക്കത്തിൽ പ്രാബല്യത്തിൽ വരും. കൂടാതെ എൻജിനീയറിംഗ് കൺസൾട്ടൻസികളെയും കരാർ സ്ഥാപനങ്ങളെയും വിലയിരുത്തുന്നതിന് കൂടുതൽ സമഗ്രവും കൃത്യവുമായ ഒരു ചട്ടക്കൂട് നൽകും. നിർമാണ, കെട്ടിട മേഖലയെ കൂടുതൽ മികച്ചതും സുസ്ഥിരവും ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതും ആക്കുകയാണ്. കൂടുതൽ മികച്ചതും മുൻനിരയിലുള്ളതുമായ ഒന്നാക്കി വികസിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെ ഇത് ശക്തിപ്പെടുത്തും.

 

 

Latest