Connect with us

National

ബിഹാറില്‍ വിഷമദ്യം കഴിച്ച് രണ്ട് മരണം; അഞ്ചുപേര്‍ ആശുപത്രിയില്‍

മദ്യവില്‍പ്പന നിരോധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ബിഹാര്‍.

Published

|

Last Updated

സിവാന്‍| ബിഹാറിലെ സിവാനില്‍ വിഷമദ്യം കഴിച്ച് രണ്ടുപേര്‍ മരിച്ചു. ലകരി നബിഗഞ്ചിലാണ് സംഭവം. അഞ്ചുപേര്‍ സിവാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണ കാരണം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായതിനുശേഷം മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബാല ഗ്രാമവാസികളായ ജാനക് പ്രസാദ്, നരേഷ് ബീന്‍ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഇരുവരും വയറിന് അസ്വസ്ഥതയും കാഴ്ച പ്രശ്‌നവും പറഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരാള്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചു.

ബിഹാറില്‍ നിരവധി വിഷമദ്യ ദുരന്തക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചു. മദ്യവില്‍പ്പന നിരോധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ബിഹാര്‍.

 

Latest