Connect with us

convertion prohibited bill

മതപരിവര്‍ത്തന നിരോധന ബില്‍ ഇന്ന് കര്‍ണാടക നിയമസഭ ചര്‍ച്ചചെയ്യും

ജെ ഡി എസിനെ ഒപ്പംനിര്‍ത്തി നിയമനിര്‍മാണ കൗണ്‍സിലില്‍ ബില്‍ പാസാക്കാന്‍ ബി ജെ പി നീക്കം

Published

|

Last Updated

ബെംഗളൂരു | കഴിഞ്ഞ ദിവസം അവതരിപ്പിച്ച വിവാദമായ മതപരിവര്‍ത്തന നിരോധന ബില്‍ കര്‍ണാടക നിയമസഭ ഇന്ന് ചര്‍ച്ചചെയ്യും. സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ച് ജെ ഡി എസ് പിന്തുണയോടെ നിയമനിര്‍മാണ കൗണ്‍സിലില്‍ ബില്‍ പാസാക്കാനാണ് ഭരണകക്ഷിയായ ബി ജെ പിയുടെ നീക്കം.

ബില്ലിനെതിരെ ബുധനാഴ്ച ബെംഗളൂരുവില്‍ 40ലധികം മനുഷ്യവകാശ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു. സര്‍ക്കാറിനെതിരെ വലിയ മുന്നറിയിപ്പുകള്‍ ക്രിസ്ത്യന്‍ സംഘടനകളും നല്‍കിയിരുന്നു. ചൊവ്വാഴ്ച ബില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭ നടപടികള്‍ ബഹിഷ്‌കരിച്ചിരുന്നു.

മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ലാണ് സഭയില്‍ അവതരിപ്പിച്ചത്. നിര്‍ബന്ധിത മതമാറ്റം നടത്തുവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിര്‍ദ്ദേശിക്കുന്നതാണ് ബില്‍. എന്ത് എതിര്‍പ്പുണ്ടായാലും സംസ്ഥാനത്ത് നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനം നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് കര്‍ണാടകയും നിയമം നടപ്പാക്കാന്‍ തീരുമാനിച്ചത്. നേരത്തെ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനത്തിനെതിരെ ഇത്തരം വിവാദ നിയമം പാസാക്കിയിരുന്നു.

 

 

 

---- facebook comment plugin here -----

Latest