Connect with us

sajeevan suicide case

വടകരയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം: രണ്ട് പോലീസുകാര്‍ അറസ്റ്റില്‍

എസ് ഐ നിജീഷ്, സി പി ഒ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്; മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ വിട്ടയച്ചു

Published

|

Last Updated

കോഴിക്കോട് | വടകരയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ സ്റ്റേഷന്‍ വളപ്പില്‍ മരിച്ച സംഭവത്തില്‍ രണ്ട് പോലീസുകാര്‍ അറസ്റ്റില്‍. വടകര സ്റ്റേഷനിലെ
എസ് ഐ നിജീഷ്, സി പി ഒ പ്രജീഷ് എന്നിവരുടെ അറസ്റ്റാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി ഇരുവരും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴങ്ങുകയായിരുന്നു. ഇരുവര്‍ക്കും നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമ്പോള്‍ സഹകരിക്കേണ്ടിവരും.

കഴിഞ്ഞ മാസം 21 ന് രാത്രിയാണ് സജീവന്‍ വടകര സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഹൃദയാഘാതത്തിലേക്ക് നയച്ചിതിന് പിന്നില്‍ ശാരീരികവം മാനസികവുമായ സമ്മര്‍ദമാണെന്ന് ആരോപിച്ചായിരുന്നു പോലീസുകാര്‍ക്കെതിരെ കേസെടുത്തിരുന്നത്. തനിക്ക് നെഞ്ച് വേദനയുണ്ടെന്ന കാര്യം സജീവന്‍ പറഞ്ഞെങ്കിലും പോലീസ് അവഗമിച്ചു. ഒരു മണിക്കൂറോളം സ്‌റ്റേഷന്‍ വളപ്പില്‍ കിടന്ന ശേഷം സുഹൃത്തുക്കള്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതും പോലീസുകാര്‍ക്കെതിരെ കേസെടുത്തതും. സംഭവത്തെ തുടര്‍ന്ന് വടകര സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാര്‍ക്കെതിരേയും നേരത്തെ അച്ചടക്ക നടപടിയുണ്ടായിരുന്നു.