Connect with us

Kerala

മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ രഹസ്യ ക്യാമറകളെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി

നിരവധി ഉന്നതര്‍ ഇവിടെ ചികിത്സയ്ക്കെത്തിയിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു

Published

|

Last Updated

കൊച്ചി | പുരാവസ്തുതട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ എട്ട് ഒളിക്യാമറകള്‍ വെച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നതായി പീഡനത്തിനിരയായ പെണ്‍കുട്ടി. മോന്‍സന്റെ ഭീഷണി ഭയന്നാണ് പലരും പരാതി നല്‍കാത്തതെന്നും തന്റെ ദൃശ്യങ്ങളും മോന്‍സന്‍ പകര്‍ത്തിയിരുന്നുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ബ്ലാക്ക്മെയിലിങ് കാരണമാണെന്നും പെണ്‍കുട്ടി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. വീടിന്റെ രണ്ടാം നിലയിലാണ് മോന്‍സണ്‍ കോസ്മറ്റോളജി ചികിത്സാകേന്ദ്രം നടത്തിവന്നിരുന്നത്. നിരവധി ഉന്നതര്‍ ഇവിടെ ചികിത്സയ്ക്കെത്തിയിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ മോന്‍സണ്‍ മാവുങ്കല്‍ പകര്‍ത്തിയിരുന്നുവെന്ന സംശയം നേരത്തെ തന്നെ അന്വേഷണസംഘത്തിനുണ്ടായിരുന്നു.

പോക്സോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ ക്രൈംബ്രാഞ്ച് സംഘം മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെത്തിച്ച് വ്യാഴാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. അറസ്റ്റ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് വരെ മോന്‍സന്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. പതിനേഴ് വയസുമുതല്‍ തന്നെ മോന്‍സണ്‍ പീഡിപ്പിച്ചിരുന്നെന്നാണ് മൊഴി. മോന്‍സണ്‍ അറസ്റ്റിലാകുന്നതുവരെ മൂന്നുവര്‍ഷത്തോളം പീഡനം തുടര്‍ന്നിരുന്നുവെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.

 

Latest