Connect with us

Kerala

'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബര്‍ വാട്‌സാപ് ഗ്രൂപ്പുകളിലെന്ന് പോലീസ് കോടതിയില്‍

റെഡ് എന്‍കൌണ്ടര്‍, റെഡ് ബെറ്റാലിയന്‍, പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടിങ്ങിയ ഇടത് അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെയാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത്

Published

|

Last Updated

കൊച്ചി  | വടകരയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവാദമായി മാറിയ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബര്‍ വാട്‌സ്ആപ് ഗ്രൂപ്പുകളിലെന്ന് പോലീസ്. വടകര സി ഐ സുനില്‍കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വ്യാജ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയതത് പോരാളി ഷാജി എന്ന പേജിന്റെ ഉടമ വഹാബാണെന്നും പോലീസ് പറയുന്നു

റെഡ് എന്‍കൌണ്ടര്‍, റെഡ് ബെറ്റാലിയന്‍, പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടിങ്ങിയ ഇടത് അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെയാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത്. ഏറ്റവും ആദ്യം പോസ്റ്റ് വന്ന റെഡ് എന്‍കൌണ്ടറിന്റെ അഡ്മിന്‍ റിബേഷ് രാമകൃഷ്ണനെ ചോദ്യം ചെയ്‌തെങ്കിലും ഉറവിടം അറിയില്ലെന്നായിരുന്നു മൊഴി

പിന്നാലെ പോസ്റ്റ് ചെയ്തത് പോരാളിഷാജിയാണ്. ഇതിന്റെ അഡ്മിന്‍ വഹാബിനെയും പോലീസ് ചോദ്യം ചെയ്‌തെങ്കിലും ഉറവിടം കണ്ടെത്താനായില്ല. ഇതിനു പുറമേ, വിവിധ ഇടത് പേജുകളുടെ അഡ്മിന്‍മാരായ മനീഷ്, അമല്‍ റാം എന്നിവരേയും ചോദ്യം ചെയ്തു. എല്ലാവരുടേയും മൊബൈല്‍ ഫോണുകള്‍ വിദഗ്ദ പരിശോധനക്ക് അയച്ചെന്നും ഇതിന്റെ ഫലം വന്നാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദത്തില്‍ മെറ്റ കമ്പനിയെ പ്രതി ചേര്‍ത്ത് കേസെടുത്തതായും പോലീസ് വ്യക്തമാക്കി. വിവരങ്ങള്‍ കൈമാറാത്തതിനാണ് നടപടി

 

---- facebook comment plugin here -----

Latest