Connect with us

International

സിറിയയില്‍ ക്രൈസ്തവ ദേവാലയത്തില്‍ ഭീകരാക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു, 30ലധികം പേര്‍ക്ക് പരുക്ക്

ചര്‍ച്ചിനുള്ളില്‍ പ്രാര്‍ഥിച്ചുകൊണ്ട് നിന്നവര്‍ക്ക് നേരെ ആദ്യം വെടിയുതിര്‍ത്ത ശേഷം ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചു.

Published

|

Last Updated

ദമാസ്‌കസ്  | സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ക്രൈസ്തവ ദേവാലയത്തില്‍ ഭീകരാക്രമണം. ചാവേര്‍ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ഐ എസ് ഭീകരനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചിനുള്ളില്‍ പ്രാര്‍ഥിച്ചുകൊണ്ട് നിന്നവര്‍ക്ക് നേരെ ആദ്യം വെടിയുതിര്‍ത്ത ശേഷം ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചു.ദമാസ്‌കസിലെ മാര്‍ ഏലിയാസ് ചര്‍ച്ചില്‍ ഞായറാഴ്ച കുര്‍ബാന നടക്കുന്നതിനിടെയാണ് സംഭവം. സംഭവ സമയം ചര്‍ച്ചില്‍ നിറയെ ആളുകളുണ്ടായിരുന്നു. ഭീകരാക്രമണത്തില്‍ 30ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

വര്‍ഷങ്ങള്‍ക്കുശേഷമാണ് സിറിയയില്‍ ഇത്തരത്തിലുള്ളൊരു ഭീകരാക്രമണം ഉണ്ടാകുന്നത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിലെ തീവ്രവാദിയാണ് ആക്രമണം നടത്തിയതെന്ന് സിറിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

 

Latest