Connect with us

Ongoing News

നിരവധി മോഷണ കേസുകളിലെ പ്രതികള്‍ അറസ്റ്റില്‍

കൊല്ലം ഇലമ്പള്ളൂര്‍ കുറിയപ്പള്ളി കശുവണ്ടി ഫാക്ടറിക്കു സമീപം മുടിമുക്ക് കൈലാസം ദിലീപ് കുമാറിന്റെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഷാഫി (24), കൊല്ലം താഴത്തുതല തൃക്കോവില്‍ വട്ടം ഉമ്മയനല്ലൂര്‍ പേരയം ഫാത്വിമ മന്‍സിലില്‍ സെയ്ത് അലി (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | നിരവധി മോഷണ കേസുകളിലെ പ്രതികളെ മാല കവര്‍ന്ന സംഭവത്തില്‍ ഇലവുംതിട്ട പോലീസ് തന്ത്രപൂര്‍വം കുടുക്കി. കൊല്ലം താഴത്തുതല ഡീസന്റ് മുക്ക് അന്‍വര്‍ഷാ മന്‍സില്‍ വീട്ടില്‍ നിന്നും കൊല്ലം ഇലമ്പള്ളൂര്‍ കുറിയപ്പള്ളി കശുവണ്ടി ഫാക്ടറിക്കു സമീപം മുടിമുക്ക് കൈലാസം ദിലീപ് കുമാറിന്റെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഷാഫി (24), കൊല്ലം താഴത്തുതല തൃക്കോവില്‍ വട്ടം ഉമ്മയനല്ലൂര്‍ പേരയം ഫാത്വിമ മന്‍സിലില്‍ സെയ്ത് അലി (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 11ന് ഉച്ചക്ക് ശേഷം കണിയാരേത്തുപടിയില്‍ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന അമ്പലക്കടവ് കണിയാരേത്തുപടി മണ്ണില്‍ മേലേ മുറി വീട്ടില്‍ മനോര്‍മണിയമ്മയുടെ കഴുത്തില്‍ കിടന്ന രണ്ടേമുക്കാല്‍ പവന്‍ സ്വര്‍ണമാല കറുത്ത നിറത്തിലുള്ള ബൈക്കില്‍ വന്ന പ്രതികള്‍ കവരുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം പത്തനംതിട്ട ഡി വൈ എസ് പി. എസ് നന്ദകുമാര്‍, നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി. കെ എ വിദ്യാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങള്‍ രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കള്‍ കുടുങ്ങിയത്. ജില്ലാ പോലീസ് സൈബര്‍ സെല്‍, ഷാഡോ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും അന്വേഷണത്തില്‍ പങ്കാളികളായി.

പ്രതികള്‍ കൂടെക്കൂടെ മൊബൈല്‍ ഫോണുകള്‍ മാറ്റിയത് അന്വേഷണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പല സ്ഥലങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിഞ്ഞുവന്ന പ്രതികളെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റും കണ്ടെത്തുകയായിരുന്നു. സംഘം തിരിഞ്ഞു പലയിടങ്ങളില്‍ ദിവസങ്ങളോളം നടത്തിയ സാഹസികവും ശ്രമകരവുമായ അന്വേഷണത്തില്‍, ഷാഫിയെ പേരയത്തു നിന്നും, സെയ്തലിയെ തൃക്കോവില്‍ വട്ടം കുരിയപ്പള്ളിയില്‍ നിന്നുമാണ് പിടികൂടിയത്. അടൂര്‍, കൊല്ലം ജില്ലയിലെ പത്തനാപുരം ഉള്‍പ്പെടെ പല പോലീസ് സ്റ്റേഷനുകളിലെയും മോഷണ കേസുകളില്‍ പ്രതികളാണ് ഇവര്‍.

ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ഡി ദീപു, എസ് ഐ. ആര്‍ വിഷ്ണു, എസ് സി പി ഒമാരായ സന്തോഷ് കുമാര്‍, ബിന്ദുലാല്‍, സുരേഷ് കുമാര്‍, ധനൂപ്, സി പി ഒ. അമല്‍, സൈബര്‍ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥരായ രാജേഷ്, അനൂപ് മുരളി, ഷാഡോ പോലീസിലെ സുജിത് കുമാര്‍, ഷഫീക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest