Uae
2,000 ദിർഹം നൽകിയാൽ വസ്തു ബുക്ക് ചെയ്യാം: സംവിധാനത്തിന് സ്വീകാര്യതയേറുന്നു
നിക്ഷേപങ്ങള്‍ 2,000 ദിര്‍ഹം മുതല്‍ ആരംഭിക്കുന്നു

ദുബൈ | 2,000 ദിര്‍ഹം ടോക്കണ്‍ തുക നല്‍കിയാല്‍ ആളുകള്‍ക്ക് വസ്തു ബുക്ക് ചെയ്യുന്ന സംവിധാനത്തിന് സ്വീകാര്യതയേറുന്നു. കൂടുതല്‍ ഡെവലപ്പര്‍മാര്‍ പ്രിപ്കോ മിന്റ്‌ടോക്കണൈസേഷനില്‍ അണിചേര്‍ന്നതായി ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ്അറിയിച്ചു. മറ്റ് റെഗുലേറ്ററി ബോഡികളുമായും സഹകരിച്ചാണ് സംവിധാനം ആരംഭിച്ചത്.
മെന മേഖലയിലെ ആദ്യത്തെ റിയല്‍ എസ്റ്റേറ്റ് ടോക്കണൈസേഷന്‍ പ്ലാറ്റ്‌ഫോമാണ് പ്രിപ്കോ മിന്റ്.
‘എല്ലാ ഡെവലപ്പര്‍മാരില്‍ നിന്നുമുള്ള പ്രോപ്പര്‍ട്ടികള്‍ സ്വാഗതം ചെയ്യുന്നു. നിക്ഷേപകര്‍ക്ക് ശക്തമായ മൂല്യം നല്‍കുന്നിടത്തോളം, ലിസ്റ്റ് ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.’ പ്രിപ്കോ മിന്റ്അധികൃതര്‍ പറഞ്ഞു.
ബിസിനസ് ബേയിലെ ഡമാക് പ്രൈവ് ടവറിലെ രണ്ട് കിടപ്പുമുറി അപ്പാര്‍ട്ട്മെന്റ് ധാരാളം പേര്‍ ബുക്ക് ചെയ്തു. ഒരു ദിവസത്തിനുള്ളില്‍ പൂര്‍ണമായും ധനസഹായം ലഭിച്ചു. 40-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 224 നിക്ഷേപകരെ ഇത് ആകര്‍ഷിച്ചു. ശരാശരി നിക്ഷേപം 10,714 ദിര്‍ഹം ആണ്. പ്രിപ്കോ മിന്റ്‌ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത ടോക്കണുകള്‍ വഴി റിയല്‍ എസ്റ്റേറ്റിന്റെ ഫ്രാക്ഷണല്‍ ഉടമസ്ഥാവകാശം പ്രാപ്തമാക്കുന്നു.
നിക്ഷേപങ്ങള്‍ 2,000 ദിര്‍ഹം മുതല്‍ ആരംഭിക്കുന്നു.പ്രിപ്കോയും ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി ആരംഭിച്ച ഒരു സംരംഭമാണ് പ്രിപ്കോ മിന്റ്. വെര്‍ച്വല്‍ അസറ്റ്സ് റെഗുലേറ്ററി അതോറിറ്റി (വാര). ലൈസന്‍സുള്ളതും സാന്‍ഡ് ബേങ്കിന്റെ തന്ത്രപരമായ ബേങ്കിംഗ് പിന്തുണയുള്ളതുമാണിത്.
പ്ലാറ്റ്‌ഫോമിന്റെ ശക്തമായ അരങ്ങേറ്റത്തെത്തുടര്‍ന്ന്, ഡമാക്കിന് പുറത്തുള്ളവര്‍ ഉള്‍പ്പെടെ നിരവധി ഡെവലപ്പര്‍മാര്‍ അവരുടെ പ്രോപ്പര്‍ട്ടികള്‍ ലിസ്റ്റ് ചെയ്യുന്നതില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.പ്രിപ്കോ മിന്റിലെ ഉദ്ഘാടന ടോക്കണൈസ്ഡ് റിയല്‍ എസ്റ്റേറ്റ് അസറ്റിന്റെ ഔദ്യോഗിക വില്‍പ്പനയെ അടയാളപ്പെടുത്തി ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ്ലോകത്തിലെ ആദ്യത്തെ പ്രോപ്പര്‍ട്ടി ടോക്കണ്‍ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും നല്‍കി. 6,000-ത്തിലധികം ആളുകള്‍ വെയിറ്റ്്‌ലിസ്റ്റില്‍ ഉണ്ട്.