Connect with us

Kerala

നെടുമങ്ങാട് പതിനാറുകാരിയെ കൊന്ന് കിണറ്റില്‍ തള്ളിയ കേസ്; മാതാവിനും കാമുകനും ജീവപര്യന്തം കഠിന തടവ്

കാമുകനൊപ്പം ജീവിക്കാന്‍ തടസമാകുമെന്ന് കരുതി 16 കാരിയായ മകള്‍ മീരയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയെന്നാണ് കേസ്.

Published

|

Last Updated

തിരുവനന്തപുരം |  നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത മകളെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ മാതാവിനും കാമുകനും ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകന്‍ അനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവിന് പുറമെ പ്രതികള്‍ 3,50,000 രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാത്തപക്ഷം പ്രതികള്‍ ഒരു വര്‍ഷംകൂടെ അധിക തടവ് അനുവഭവിക്കണമെന്നും കോടതി വിധിച്ചു

കാമുകനൊപ്പം ജീവിക്കാന്‍ തടസമാകുമെന്ന് കരുതി 16 കാരിയായ മകള്‍ മീരയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയെന്നാണ് കേസ്. 2019 ജൂണില്‍ നെടുമങ്ങാടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മീരയുടെ അച്ഛന്‍ നേരത്തെ മരിച്ചുപോയിരുന്നു. പിന്നീട് തന്റെ മുത്തശ്ശിയുടേയും മുത്തച്ഛനുമൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. മറ്റൊരു വീട്ടില്‍ വാടകക്കു താമസിക്കുന്ന മഞ്ജു അനീഷുമായി അടുപ്പത്തിലായിരുന്നു. ഇവരുടെ ബന്ധം എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അനീഷിന്റെ സഹായത്തോടെ മഞ്ജു മകള്‍ മീരയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നു. കൊലപാതകത്തിനു ശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതികളെ നാഗര്‍കോവിലില്‍ വെച്ചാണ് പോലീസ് പിടികൂടുന്നത്.

 

Latest