Connect with us

Kerala

ചങ്ങനാശ്ശേരിയില്‍ വന്‍ ചാരായ വേട്ട; ചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

8.5 ലിറ്റര്‍ ചാരായം, രണ്ട് വീടുകളിലായി വാറ്റുന്നതിനായി തയ്യാറാക്കിയ 90ലിറ്റര്‍ വാഷ്, പാചകവാതക സിലിണ്ടര്‍, അടുപ്പ് ഉള്‍പ്പടെ വാറ്റുന്നതിന് തയ്യാറാക്കിയ ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തത്

Published

|

Last Updated

ചങ്ങനാശേരി  |  ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് സംഘം പറാല്‍ ഭാഗത്ത് നടത്തിയ റെയ്ഡില്‍ ചാരായവും, കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. വ്യാജ വാറ്റു നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 8.5 ലിറ്റര്‍ ചാരായം, രണ്ട് വീടുകളിലായി വാറ്റുന്നതിനായി തയ്യാറാക്കിയ 90ലിറ്റര്‍ വാഷ്, പാചകവാതക സിലിണ്ടര്‍, അടുപ്പ് ഉള്‍പ്പടെ വാറ്റുന്നതിന് തയ്യാറാക്കിയ ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തത്.

ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് പറാല്‍ കരയില്‍ കളരിക്കല്‍ വീട്ടില്‍ ശ്യാംകുമാറിനെ (43) സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു.വാഴപ്പള്ളി പടിഞ്ഞാറ് കക്കാട്ടുശ്ശേരില്‍ സരേഷിനെയും(58) പ്രതിയാക്കി കേസ് എടുത്തതായി എക്‌സൈസ് അറിയിച്ചു.

ചങ്ങനാശ്ശേരി റേഞ്ച് ഇന്‍സ്പക്ടര്‍ ടി.എസ് പ്രമോദിന്റെ നേതൃത്വത്തില്‍ അസി എക്‌സൈസ് ഇന്‍സ്പക്ടര്‍ വി.എന്‍ പ്രദീപ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ആന്റണിമാത്യു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രതീഷ് കെ.നാണു, ലാലു തങ്കച്ചന്‍, അച്ചു ജോസഫ് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രിയ കെ.എം ഡ്രൈവര്‍ മനീഷ്‌കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.

 

Latest