Connect with us

National

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊന്ന കേസ്; ഒരാള്‍ പിടിയില്‍

രാജസ്ഥാന്‍ സ്വദേശിയായ മാഗേഷ് ആണ് പിടിയിലായത്.

Published

|

Last Updated

ചെന്നൈ|ചെന്നൈയിലെ ആവടിയില്‍ മലയാളി ദമ്പതികളെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ മാഗേഷ് ആണ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സംഭവസ്ഥലത്ത് നഷ്ടപ്പെട്ടിരുന്നു. ഇത് പോലീസിന്റെ കയ്യില്‍ കിട്ടിയതാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. പിടിയിലായിരിക്കുന്ന മാഗേഷ് ചെന്നൈയിലെ ഹാര്‍ഡ്‌വെയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. കേസില്‍ ഇനിയും പ്രതികളുണ്ടെന്നാണ് പോലീസ് നിഗമനം.

പത്തനംതിട്ട എരുമേലി സ്വദേശികളായ വിമുക്തഭടനും സിദ്ധ ഡോക്ടറുമായ ശിവന്‍ നായര്‍ (72), ഭാര്യ റിട്ടയേര്‍ഡ് അധ്യാപിക പ്രസന്നകുമാരി (62) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാകാം കൊല നടന്നതെന്നാണ് പോലീസിന്റെ നിഗമനം. ആവടിയിലെ വീട്ടില്‍ രാത്രി 8നും 9നുമിടയിലാണ് കൊലപാതകം നടന്നത്. ശിവന്‍ വീട്ടില്‍ സിദ്ധ ക്ലിനിക് നടത്തിവരികയായിരുന്നു. ഇവിടെ ചികിത്സയ്ക്കെന്ന പേരില്‍ എത്തിയവരാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇരുവരുടെയും മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്ത് നിന്ന് മക്കളെത്തിയ ശേഷമായിരിക്കും മറ്റ് നടപടികള്‍.