Connect with us

Kerala

കൂടത്തായി കൂട്ടക്കൊല കേസ്; മരണപ്പെട്ട നാലുപേരുടെ ശരീരത്തില്‍ സയനൈഡിന്റ അംശമില്ല, ലാബ് റിപ്പോര്‍ട്ട് പുറത്ത്

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസ്, രണ്ടാമത്തെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യ സിലി എന്നിവരുടെ മൃതദേഹങ്ങളില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നു.

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ ദേശീയ ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് പുറത്ത്. മരണപ്പെട്ട നാലുപേരുടെ ശരീരത്തില്‍ സയനൈഡിന്റെയോ വിഷത്തിന്റെയോ അംശമില്ലെന്നാണ് റിപ്പോര്‍ട്ട്.

വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥന്‍ ടോം തോമസ്, ഭാര്യ അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, പ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സ്‌കറിയയുടെ ആദ്യ ഭാര്യ സിലിയിലുള്ള മകള്‍ രണ്ട് വയസ്സുളള ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹ സാമ്പിളുകളിലെ രാസ പരിശോധനാ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസ്, രണ്ടാമത്തെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യ സിലി എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നു.

ഇതോടെ കൂടത്തായി കേസ് കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് നിര്‍ണായക ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 2002 മുതല്‍ 2016 വരെയുളള കാലത്ത് സ്വന്തം കുടുംബത്തിലെ ആറ് പേരെ ജോളി ജോസഫ് എന്ന വീട്ടമ്മ കൊലപ്പെടുത്തിയെന്നാണ് കേസ്.

 

---- facebook comment plugin here -----

Latest