Connect with us

iran - israel conflict

ഇസ്റാഈലിലേക്ക് കൂടുതൽ മിസൈലുകൾ അയച്ച് ഇറാൻ; പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിച്ച് ഇസ്റാഈൽ

ഇറാന്റെ ആക്രമണത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടതായി ഇസ്റാഈൽ

Published

|

Last Updated

ഇസ്റാഈലിന്റെ മധ്യഭാഗത്തുള്ള ബാറ്റ് യാമിൽ മിസൈൽ ആക്രമണത്തിൽ തകർന്ന കെട്ടിടം

ടെഹ്‍റാൻ / ജറുസലേം | ഇസ്റാഈലും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ഇരു രാജ്യങ്ങളും പരസ്പരം മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. ഇറാൻ തങ്ങളുടെ ഭാഗത്തുനിന്ന് കൂടുതൽ ബാലിസ്റ്റിക് മിസൈലുകൾ ഇസ്റാഈലിലേക്ക് വിക്ഷേപിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഇസ്റാഈൽ സൈന്യം പൗരന്മാർക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ അവിടെ തുടരാനും നിർദ്ദേശം നൽകി.

ഇറാൻ വിക്ഷേപിച്ച മിസൈലുകളിൽ ഭൂരിഭാഗവും തടഞ്ഞതായി ഇസ്റാഈൽ സൈന്യം അറിയിച്ചു. ഇസ്റാഈൽ പ്രദേശത്ത് മിസൈലുകൾ പതിച്ചതായി ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി. അതേസമയം, ഇസ്റാഈലുമായി ബന്ധമുള്ള അക്രമികൾ ടെഹ്റാനിൽ സ്ഫോടനങ്ങൾ നടത്തിയെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയയായ ഐആർഎൻഎ (IRNA) റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് ഇസ്റാഈലിലേക്ക് 50-ഓളം ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ വിക്ഷേപിച്ചത്.

ഇറാൻ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെടുകയും 380 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്റാഈൽ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ ഒമ്പത് പേരുടെ നില ഗുരുതരമാണ്, മറ്റുള്ളവർക്ക് നിസ്സാരമോ ഇടത്തരം പരിക്കുകളോ ആണുള്ളത്. നിലവിലെ പോരാട്ടം ആരംഭിച്ചതുമുതൽ 200 മിസൈലുകളും ഡ്രോണുകളും ഇസ്റാഈലിലേക്ക് തൊടുത്തിവിട്ടതായും രാജ്യത്തെ 22 സ്ഥലങ്ങളെ ഇത് ബാധിച്ചതായും പ്രസ്താവനയിൽ പറയുന്നു.

ഇന്നലെ ഉച്ചവരെ ഇസ്റാഈൽ ആക്രമണങ്ങളിൽ 128 ഇറാനികൾ കൊല്ലപ്പെടുകയും ഏകദേശം 900 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടെഹ്റാനിൽ പുതിയ സ്ഫോടനങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. ഇസ്റാഈൽ ആക്രമണം തലസ്ഥാനത്ത് ശക്തമായതിനെ തുടർന്നാണിത്. തെഹ്റാൻ നഗരത്തിന്റെ വടക്കുള്ള നിയാവരാൻ, നഗരമധ്യത്തിലെ വലിയസ്ർ, ഹഫ്തേ ടിർ സ്ക്വയറുകൾ എന്നിവിടങ്ങളിലാണ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിലെ സാഹചര്യം സംഘർഷാവസ്ഥയിലാണ് തുടരുന്നത്.

Latest