National
തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ ആഗോള പ്രചാരണം; കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘം മോസ്കോയിൽ
സംഘം സ്പെയിൻ, ഗ്രീസ്, സ്ലോവേനിയ, ലാത്വിയ എന്നിവിടങ്ങളിലും സന്ദർശനം നടത്തും.

മോസ്കോ | പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരവാദം തുറന്നുകാട്ടാൻ ഇന്ത്യ നടത്തുന്ന ആഗോള പ്രചാരണത്തിൻ്റെ ഭാഗമായുള്ള ഏഴ് പ്രതിനിധി സംഘങ്ങളിൽ മൂന്നാമത്തെ സംഘം ഡിഎംകെ എംപി കനിമൊഴി കരുണാനിധിയുടെ നേതൃത്വത്തിൽ ഇന്ന് മോസ്കോയിലെത്തി. റഷ്യ ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിയാണെന്നും നയതന്ത്ര വിഷയങ്ങളിലും വ്യാപാരത്തിലും ഇരു രാജ്യങ്ങളും എല്ലായ്പ്പോഴും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും കനിമൊഴി മാധ്യമങ്ങളോട് പറഞ്ഞു. കനിമൊഴിയുടെ നേതൃത്വത്തിലുള്ള സർവ കക്ഷി സംഘം സ്പെയിൻ, ഗ്രീസ്, സ്ലോവേനിയ, ലാത്വിയ എന്നിവിടങ്ങളിലും സന്ദർശനം നടത്തും.
അതിനിടെ, ജെഡി(യു) എംപി സഞ്ജയ് ഷായുടെ നേതൃത്വത്തിലുള്ള ബഹു-കക്ഷി സംഘം ജപ്പാനിലെ ടോക്കിയോയിൽ ബ്രസീൽ, ഓസ്ട്രേലിയ, കൊളംബിയ, ഗ്രീസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ അംബാസഡർമാരുമായും നയതന്ത്രജ്ഞരുമായും കൂടിക്കാഴ്ച നടത്തി. ലോകത്തിലെ എല്ലാ ഭീകരപ്രവർത്തനങ്ങൾക്കും പാക്കിസ്ഥാനുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്നും ഇത് ഒരു പുതിയ സാധാരണ നിലയാണെന്നും കൂടിക്കാഴ്ചയിൽ ഷാ പറഞ്ഞു. ഇന്ത്യൻ പൗരന്മാർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇന്ത്യ തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH | Russia: The all-party delegation to five nations, led by DMK MP Kanimozhi, arrived at a hotel in Moscow earlier this morning.
The delegation is visiting Russia, Slovenia, Greece, Latvia and Spain to showcase #OperationSindoor and India’s continued fight against… pic.twitter.com/pHd0LfacBl
— ANI (@ANI) May 23, 2025
നേരത്തെ, ടോക്കിയോയിൽ വെച്ച് ജാപ്പനീസ് വിദേശകാര്യ മന്ത്രി ടാകേഷി ഇവായയുമായി കൂടിക്കാഴ്ച നടത്തുകയും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ജപ്പാൻ്റെ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്ക് വിദേശകാര്യ മന്ത്രി ഇവായ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവരോടുള്ള സഹതാപം അറിയിക്കുകയും ചെയ്തു.
മറ്റൊരു ഉന്നതതല സർവ്വകക്ഷി സംഘം ശിവസേന എംപി ഡോ. ശ്രീകാന്ത് ഷിൻഡെയുടെ നേതൃത്വത്തിൽ ഇന്നലെ അബുദാബിയിലെത്തി. നാല് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിൻ്റെ ആദ്യ ഘട്ടമാണ് യുഎഇ. സന്ദർശന വേളയിൽ, ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ സീറോ ടോളറൻസ് നിലപാട് അടിവരയിടാൻ യുഎഇ നേതൃത്വവുമായും മാധ്യമ ഉദ്യോഗസ്ഥരുമായും പ്രതിനിധി സംഘം ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി.
ഏഴിൽ ശേഷിക്കുന്ന മൂന്ന് പ്രതിനിധി സംഘങ്ങളും വരും ദിവസങ്ങളിൽ വിവിധ രാജ്യങ്ങളിലേക്ക് തിരിക്കും.