Connect with us

Kerala

പൊതുപണിമുടക്ക്: സെക്രട്ടറിയേറ്റില്‍ ആകെ ജീവനക്കാര്‍ 4,828; ജോലിക്കെത്തിയത് 32 പേര്‍ മാത്രം

സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കു ഹാജരാകാതിരിക്കുന്നത് വിലക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു.

Published

|

Last Updated

തിരുവനന്തപുരം |  പൊതുപണിമുടക്കിന്റെ ആദ്യ ദിനത്തില്‍ സെക്രട്ടേറിയറ്റില്‍ ഹാജരായത് നാമമാത്ര ജീവനക്കാര്‍ മാത്രം. 4,828 ജീവനക്കാരുള്ള സെക്രട്ടേറിയറ്റില്‍ ഇന്ന് ജോലിക്കെത്തിയത് 32 പേര്‍ മാത്രമാണ്.

അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കു ഹാജരാകാതിരിക്കുന്നത് വിലക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് വിലക്കി സര്‍ക്കാര്‍ ഇന്നു തന്നെ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

പണിമുടക്കിന്റെ ഭാഗമായി ജോലിക്കു ഹാജരാകാതിരിക്കുന്ന ജീവനക്കാര്‍ക്ക് അവധിയായി കണക്കാക്കി ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജീവനക്കാരുടെ പണിമുടക്ക് നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.

സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം ജീവനക്കാര്‍ക്കു പണിമുടക്കാന്‍ കഴിയില്ലെന്നും നിയമവിരുദ്ധമായ നടപടി തടയാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നുമാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

 

Latest