Connect with us

From the print

വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകം; 104 സ്‌കൂളുകൾ ഹോട്ട്‌സ്‌പോട്ട്

കൂടുതൽ തിരുവനന്തപുരത്ത്

Published

|

Last Updated

പാലക്കാട് | സംസ്ഥാനത്തെ 104 സ്‌കൂളുകൾ ലഹരി മരുന്ന് ഹോട്ട് സ്പോട്ടെന്ന് എക്സൈസ്. വിദ്യാലയങ്ങളിൽ ലഹരി ഉപഭോഗം തടയുന്നതിന്റെ ഭാഗമായി എക്സൈസ് സംസ്ഥാന വ്യാപകമായി നടത്തിയ അന്വേഷണത്തിൽ വിദ്യാർഥികൾക്കിടയിൽ ലഹരി മരുന്ന് ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്ന് കണ്ടെത്തിയ സ്‌കൂളുകളെയാണ് ഹോട്ട്‌സ്‌പോട്ടായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽപ്പെട്ട സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകൾ പട്ടികയിൽ ഉൾപ്പെടുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഹോട്ട്‌സ്പോട്ടുകൾ. 43 സ്‌കൂളുകൾ. തൊട്ടുപിന്നാലെ എറണാകുളം, കോഴിക്കോട് ജില്ലകളും ഉൾപ്പെടുന്നു.
ഏറ്റവും കൂടുതൽ നിരീക്ഷണം ആവശ്യമായ വിഭാഗത്തിൽ നിരവധി സ്‌കൂളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു പട്ടിക നിലവിലുണ്ടെന്ന് ഒന്നിലധികം കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു. ലഹരിക്ക് അടിമകളായ വിദ്യാർഥികളെ ലഹരിമരുന്ന് റാക്കറ്റിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ, എക്സൈസിന് നിർദേശം നൽകിയിട്ടുണ്ട്. സ്‌കൂൾ പരിസരത്ത് ലഹരി മരുന്ന് വിൽപ്പന നടത്തുന്നതിനെതിരെ നടപടിയെടുക്കുന്നതിന് പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രവർത്തനം നടത്താനും തീരുമാനിച്ചു. നിരവധി സ്കൂളുകൾക്ക് സമീപം പ്രവർത്തിക്കുന്ന കടകൾ വിദ്യാർഥികൾക്ക് ലഹരി മരുന്ന് വിതരണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ലൈസൻസ് റദ്ദാക്കാനും ഉടമകൾക്കെതിരെ കേസെടുക്കാനും നടപടി സ്വീകരിക്കാനും നിർദേശം നൽകി.

Latest