Connect with us

Education Notification

ഡ്രോണ്‍ സാങ്കേതികവിദ്യ; സമഗ്ര സര്‍ട്ടിഫിക്കേഷന്‍ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു

പ്ലേസ്മെൻ്റോടു കൂടിയ ആറ് മാസത്തെ കോഴ്സ് നോളജ് സിറ്റിയില്‍

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ഡിജിറ്റല്‍ ബ്രിഡ്ജ് ഇൻ്റര്‍നാഷണലി (ഡി ബി ഐ)ല്‍ നടക്കുന്ന ഡ്രോണ്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സമഗ്ര സര്‍ട്ടിഫിക്കേഷന്‍ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. സാങ്കേതിക വിദ്യ ശാസ്ത്രീയമായി പരിശീലിക്കാനും ഡ്രോണ്‍ ലൈസന്‍സ് സ്വന്തമാക്കാനും പ്രത്യേകം തയ്യാര്‍ ചെയ്തതാണ് കോഴ്‌സ്. ഡി ബി ഐ റിസര്‍ച്ച് ആന്‍ഡ് ഡെവലെപ്‌മെൻ്റ് ഡിപാര്‍ട്ട്‌മെൻ്റിന് കീഴിലൊരുക്കുന്ന റിമോട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം (ആര്‍ പി എ എസ്)/ ഡ്രോണ്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിൻ്റെ കോഴ്‌സ് കാലാവധി ആറ് മാസമാണ്.
മലേഷ്യ ആസ്ഥാനമായുള്ള എസ് ജി ഗ്രൂപ്പിൻ്റെ ഉപസ്ഥാപനമായ ഏഷ്യാ സോഫ്റ്റ് ലാബ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സാങ്കേതിക സഹായത്തോടെയാണ് കോഴ്‌സ് നടത്തുന്നത്.
പത്താം ക്ലാസ്സ് പാസ്സായ 18നും 60നും മധ്യേ പ്രായമുള്ള ആര്‍ക്കും പഠിക്കാവുന്ന തരത്തിലാണ് കോഴ്‌സ്. കൃഷി, ഡാറ്റാ പ്രോസ്സിസിംഗ്, ത്രീ ഡി ഇമേജിംഗ്, മൈനിംഗ്, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം, ഡോക്യുമെൻ്ററി തുടങ്ങിയ മേഖലകളില്‍ ഡ്രോണിൻ്റെ ഉപയോഗം, ഡ്രോണ്‍ റേസിംഗ്, ഡ്രോണ്‍ ഫ്‌ളൈറ്റ് പ്ലാനിംഗ് ആന്‍ഡ് ഓപറേഷന്‍സ്, ഡ്രോണ്‍ നിര്‍മാണം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് സിലബസ്സ്.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) നല്‍കുന്ന 10 വര്‍ഷ കാലാവധിയുള്ള റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ് (ആര്‍ പി സി) ലഭിക്കും. കൂടാതെ എം ജി സര്‍വകലാശാലയില്‍ നിന്ന് കോഴ്സ് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റും ലഭിക്കും. പ്രോഗ്രാമിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഡ്രോണ്‍ ഡിസൈന്‍ ആന്‍ഡ് പൈലറ്റിംഗ്, ഡ്രോണ്‍ എൻജിനീയറിംഗ് ആന്‍ഡ് ഓപറേഷന്‍സ്, ഡ്രോണ്‍ മെയിൻ്റനന്‍സ്, ഡ്രോണ്‍ ഡാറ്റ പ്രോസസ്സിംഗ്, ഡ്രോണ്‍ ലിഡാര്‍ മാപ്പിംഗ്, ഡ്രോണ്‍ തെര്‍മോഗ്രഫി, ഡ്രോണ്‍ യൂട്ടിലിറ്റി ഇന്‍സ്‌പെക്ഷന്‍, ഡ്രോണ്‍ അഗ്രികള്‍ച്ചര്‍ സ്‌പ്രേയിംഗ്, ഡ്രോണ്‍ സോളാര്‍ ആന്‍ഡ് വിന്‍ഡ്മില്‍ ഇന്‍സ്‌പെക്ഷന്‍, ഡ്രോണ്‍ വീഡിയോഗ്രാഫി, ഇന്ത്യയിലെ ഡ്രോണ്‍ റെഗുലേഷന്‍സ് തുടങ്ങിയവ പഠിക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് +91 70122 98065, +91 7025797000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.

Latest