Connect with us

National

അനുവാദമില്ലാതെ ടാപ്പില്‍ നിന്ന് വെള്ളം കുടിച്ചു; ബീഹാറില്‍ എഴുപതുകാരനെ തല്ലിക്കൊന്നു

അനുവാദമില്ലാതെ വെള്ളം കുടിച്ചെന്ന് ആരോപിച്ച് ടാപ്പിന്റെ ഉടമസ്ഥരായ അച്ഛനും മകനും ചേര്‍ന്ന് അദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു.

Published

|

Last Updated

വൈശാലി| അനുവാദമില്ലാതെ ടാപ്പില്‍ നിന്നും വെള്ളമെടുത്തതിന് ബീഹാറില്‍ എഴുപതുകാരനെ തല്ലിക്കൊന്നു. വൈശാലി ജില്ലയിലെ സലേംപൂര്‍ ഗ്രാമത്തിലാണ് സംഭവം. അനുവാദമില്ലാതെ ഹാന്‍ഡ് പമ്പ് ഉപയോഗിച്ചുവെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

എഴുപതുകാരന്‍ കന്നുകാലികള്‍ക്ക് പുല്ല് പറിക്കാന്‍ പോയതായിരുന്നു. ഇതിനിടെ ദാഹം തോന്നിയപ്പോള്‍ അദ്ദേഹം തൊട്ടടുത്തുള്ള ടാപ്പില്‍ നിന്നും വെള്ളംകുടിച്ചു. അനുവാദമില്ലാതെ വെള്ളം കുടിച്ചെന്ന് ആരോപിച്ച് ടാപ്പിന്റെ ഉടമസ്ഥരായ അച്ഛനും മകനും ചേര്‍ന്ന് അദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു. മരിച്ചയാള്‍ക്ക് ഇവരുമായി മുന്‍ വൈരാഗ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കൊല്ലപ്പെട്ടയാളുടെ മകന്‍ രമേഷ് സൈനി പറഞ്ഞു. ഒരേ ജാതിയില്‍പ്പെട്ടവരാണ് എഴുപതുകാരനെ മര്‍ദിച്ചതെന്നും നവംബര്‍ ആറിന് പുലര്‍ച്ചെ അദ്ദേഹം മരിച്ചെന്നും സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ രാഘവ് ദയാല്‍ പറഞ്ഞു. അന്വേഷണം നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Latest