Connect with us

National

പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ചു; യുപിയില്‍ ദളിത് യുവാവിനെ അടിച്ചുകൊന്നു

സംഭവത്തില്‍ പ്രധാന പ്രതി സൂരജ് റാത്തോഡും കൂട്ടാളികളും അറസ്റ്റിലായി.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശില്‍ പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ച ദളിത് യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. യുപിയിലെ ബദൗണ്‍ ജില്ലയിലാണ് സംഭവം. പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് കമലേഷി(24)നെ വടി കൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രധാന പ്രതി സൂരജ് റാത്തോഡും കൂട്ടാളികളും അറസ്റ്റിലായി.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ടാപ്പില്‍ നിന്ന് കമലേഷ് വെള്ളം കുടിച്ചത് അറിഞ്ഞ പ്രതികള്‍ ഇയാളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അക്രമികള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.മര്‍ദനമേറ്റ് അവശനിലയിലായ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

കമലേഷിന്റെ പിതാവ് ജഗദീഷിന്റെ പരാതിയില്‍ സൂരജ് റാത്തോഡ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസ് കെസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

 

 

 

Latest