Connect with us

dr vandana das murder

ഡോ.വന്ദന വധം: പ്രതി സന്ദീപുമായി വീട്ടിൽ തെളിവെടുപ്പ് നടത്തി

കാലിന് എങ്ങനെ പരുക്ക് പറ്റിയെന്നതും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

Published

|

Last Updated

കൊല്ലം | കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി സന്ദീപുമായി പോലീസ് വീട്ടിൽ തെളിവെടുപ്പ് നടത്തി. കുടവട്ടൂർ ചെറുകരകോണത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. സംഭവസ്ഥലത്തുണ്ടായിരുന്നു അയൽവാസികളെയും ബന്ധുക്കളെയും ഇവിടെക്ക് വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചു.

സന്ദീപിന്റെ അയൽവാസിയും അധ്യാപകനുമായ ശ്രീകുമാറിന്റെ വീട്ടിലേക്കാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്. ഇവിടെ നിന്നാണ് തന്നെ ആക്രമിക്കുന്നുവെന്ന് പറഞ്ഞ് സന്ദീപ് പോലീസിനെ വിളിച്ചു വരുത്തിയത്. പോലീസ് പിന്നീട് കൊട്ടാരക്കര ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോകുകായിരുന്നു. ശ്രീകുമാറിൻ്റെ വീട്ടിൽ എങ്ങനെയാണ് സന്ദീപ് എത്തിയതെന്ന് പോലീസ് ചോദിച്ചറി‍ഞ്ഞു.

കാലിന് എങ്ങനെ പരുക്ക് പറ്റിയെന്നതും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.  ഇന്നലെ സന്ദീപിന്റെ മെഡിക്കൽ പരിശോധന നടത്തിയിരുന്നു. മൂന്ന് സൈക്യാട്രിസ്റ്റുകൾ ഉൾപ്പെടെ ഏഴ് ഡോക്ടറർമാരുടെ നേതൃത്വത്തിലായിരുന്നു മെഡിക്കൽ പരിശോധന. പരിശോധന ഫലം ഇന്ന് ലഭിക്കുെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. യു പി സ്കൂൾ അധ്യാപകനായ സന്ദീപ് ആശുപത്രിയിൽ വെച്ച് അക്രമാസക്തനാകുകയും കത്രിക ഉപയോഗിച്ച് ഡോ.വന്ദനയെ നിരവധി തവണ കുത്തുകയുമായിരുന്നു. ഗുരുതരമായ പരുക്കേറ്റ വന്ദന തിരുവനന്തപുരത്തെ ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.