Connect with us

Kerala

അനുമോളുടെ മരണം; ഭര്‍ത്താവിനായ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

.ചൊവ്വാഴ്ച്ച വൈകിട്ട് ആറോടെയാണ് കാഞ്ചിയാറിലെ വീട്ടില്‍ നിന്നും അനുമോളുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്

Published

|

Last Updated

തൊടുപുഴ |  പ്രീപ്രൈമറി സ്‌കൂള്‍ അധ്യാപിക പി ജെ വത്സമ്മ(അനുമോള്‍ 27) യെ കൊല്ലപ്പെട്ട നിലയില്‍ കണ്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് വിജേഷിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. അതേ സമയം മരണ കാരണം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുളളുവെന്നും പോലീസ് പറഞ്ഞു.

.ചൊവ്വാഴ്ച്ച വൈകിട്ട് ആറോടെയാണ് കാഞ്ചിയാറിലെ വീട്ടില്‍ നിന്നും അനുമോളുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച അനുമോളം കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് വിജേഷ് കട്ടപ്പന പോലീസില്‍ പരാതി നല്‍കിയിരുന്നു. അതേ സമയം അനുമോളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ മൃതദേഹം പൂര്‍ണ്ണമായും അഴുകിയ നിലയിലാണ്. വിജേഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത വ്യാജമാണെന്ന് പോാലീസ് അറിയിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

 

Latest