Connect with us

National

'പെണ്‍കുട്ടികള്‍ സുരക്ഷിതര്‍ അമ്മയുടെ ഗര്‍ഭപാത്രത്തിലും ശവക്കല്ലറയിലും മാത്രം'; മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച് വിദ്യാര്‍ഥിയുടെ ആത്മഹത്യാ കുറിപ്പ്

പെണ്‍കുട്ടി സഹിച്ച പീഡനവും വേദനയും യാതനയും കുടുംബം പോലും അറിഞ്ഞിരുന്നില്ല.

Published

|

Last Updated

ചെന്നൈ | എട്ട് മാസത്തോളം പീഡനവും ശല്യം ചെയ്യലും സഹിച്ച് ജീവന്‍ വെടിഞ്ഞ 11ാം ക്ലാസുകാരിയുടെ ആത്മഹത്യാ കുറിപ്പ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തിലും ശവക്കല്ലറയിലും മാത്രമാണ് പെണ്‍കുട്ടികള്‍ സുരക്ഷിതരെന്നാണ് പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ എഴുതിയത്. ശനിയാഴ്ച ചെന്നൈയിലാണ് സംഭവം.

മാര്‍ക്കറ്റില്‍ നിന്നെത്തിയ അമ്മയാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി സഹിച്ച പീഡനവും വേദനയും യാതനയും കുടുംബം പോലും അറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 21കാരനായ കൊളജ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇയാള്‍ കുറ്റം സമ്മതിച്ചു. പോക്‌സോ നിയമം അടക്കമുള്ളവ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ആഴ്ചയായി ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. സ്വകാര്യ ഫോട്ടോകളും സന്ദേശങ്ങളും പരസ്പരം അയച്ചത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ആഴ്ചക്ക് മുമ്പ് ഇരുവരും സൗഹൃദബന്ധത്തിലായിരുന്നെന്നും പോലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest