Connect with us

Kerala

വിഴിഞ്ഞം സമരം: വിമോചന സമരം നടത്തി ചോര കുടിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ട; പ്രതിപക്ഷ നിലപാടിനെതിരെ മന്ത്രി ആന്റണി രാജു

തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തില്‍ സഹോദരന്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം |  വിഴിഞ്ഞം സമരത്തെ പിന്തുണക്കുന്ന പ്രതിപക്ഷത്തിന്റെ ദുരുദ്ദേശ്യം ജനങ്ങള്‍ക്ക് മനസിലാകുമെന്ന് മന്ത്രി ആന്റണി രാജു. വിമോചന സമരമാണ് ലക്ഷ്യമിടുന്നതെങ്കില്‍ ആ പരിപ്പ് ഇവിടെ വേകില്ലെന്നും മന്ത്രി പറഞ്ഞു. വിമോചന സമരം നടത്തി ചോര കുടിക്കാമെന്ന് കോണ്‍ഗ്രസ് കരുതണ്ട .തുടര്‍ഭരണത്തെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ബോധപൂര്‍വം ശ്രമിക്കുകയാണ്.

തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തില്‍ സഹോദരന്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. തന്റെ പേര് പറഞ്ഞ് ബോധപൂര്‍വ്വം വിവാദത്തില്‍ ഉള്‍പ്പെടുത്തുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വിഴിഞ്ഞം തുറമുഖ സമരം അവസാനിപ്പിക്കണം. സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്.മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ എല്ലാം പറഞ്ഞതാണ്. മുഖ്യമന്ത്രി ചര്‍ച്ച നടത്തിയ കാര്യങ്ങള്‍ പ്രതിപക്ഷ നേതാവിന് അറിയില്ല. അന്ന് നടത്തിയ ചര്‍ച്ചയില്‍ സമരസമിതി നേതാക്കള്‍ സംതൃപ്തരായിട്ടാണ് മടങ്ങിയതെന്നും മന്ത്രി പറഞ്ഞു.

വിവാദ പരാമര്‍ശത്തില്‍ ഫാദര്‍ തിയഡോഷ്യസ് ഡിക്രൂസ് ക്ഷമ പറഞ്ഞത് അത്രയും നല്ലത്. പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല ഇത്തരം പരാമര്‍ശങ്ങളെന്നും മന്ത്രി പറഞ്ഞു