Connect with us

up rape murder

സഹോദരിയുടെ ക്വട്ടേഷന്‍: യു പിയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു: ബലാത്സഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി

Published

|

Last Updated

ലഖിംപുര്‍ ഖേരി | ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറ് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. പ്രണയബന്ധം പുറത്തറിയാതിരിക്കാനായി സഹോദരി നല്‍കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് 12കാരിയെ പീഡിപ്പിച്ച് കൊന്നതെന്നാണ് പോലീസ് പറയുന്നത്.

കേസിലെ പ്രതികളില്‍ ഒരാളായ യുവാക്കളില്‍ ഒരാളുമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ 19 കാരിയായ സഹോദരിക്ക് പ്രണയമുണ്ടായിരുന്നു. ഇത് മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതിനാണ് കൊലപാതകമെന്നാണ് വിവരം.

19കാരിയുടെ കാമുകനും കൂട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ കരിമ്പിന്‍ തണ്ടുകള്‍ ഉപയോഗിച്ച് മര്‍ദിച്ചു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. ബലാത്സഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയും മൃദദേഹം വെട്ടിനുറുക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. സഹോദരി തന്നെയാണ് പെണ്‍കുട്ടിയെ ക്വട്ടേഷന്‍ സംഘത്തിന് മുന്നിലെത്തിച്ച് നല്‍കിയതെന്നും പോലീസ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കരിമ്പിന്‍ കണ്ടെത്തിയത്. സംഘത്തിലെ നാല് പേര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും സഹോദരിയാണ് കൈകള്‍ കൂട്ടിപ്പിടിച്ചതെന്നും പോലീസ് പറഞ്ഞു.

ഡോഗ് സ്‌ക്വാഡിന്റെയും ഫോറന്‍സിക് വിദഗ്ധരുടെയും സഹായത്തോടെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തെളിവെടുപ്പ് നടത്തിയെന്നും എസ് പി സുമന്‍ പറഞ്ഞു. മാതാപിതാക്കളുടെ മുന്നില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി കുറ്റസമ്മതം നടത്തിയതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.