Connect with us

International

ഇറാനെതിരെ പരസ്യ പ്രസ്താവനകള്‍ വിലക്കി നെതന്യാഹു; ഇസ്‌റാഈല്‍ സുരക്ഷാ ക്യാബിനറ്റ് യോഗം പുലര്‍ച്ചെ വരെ നീണ്ടു

ചര്‍ച്ചകള്‍ വെടിനിര്‍ത്തലിലേക്ക്

Published

|

Last Updated

തെല്‍അവീവ് | ഇറാന്‍ ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്നലെ രാത്രി വിളിച്ചുചേര്‍ത്ത സുരക്ഷാ കാബിനറ്റ് യോഗം പുലര്‍ച്ചെ വരെ നീണ്ടു. ഇറാനും ഇസ്‌റാഈലും വെടിനിര്‍ത്തലിലേക്ക് നിങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഇന്നലെ രാത്രി മുതല്‍ ഇസ്‌റാഈലില്‍ അടിയന്തര യോഗം നടന്നത്. ഇറാനെതിരെ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് നെതന്യാഹു മന്ത്രിമാരോട് ആവശ്യപ്പെട്ടതായി ജറുസലേം പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. എന്നാല്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച്
ഇതുവരെ നെതന്യാഹു പ്രതികരിച്ചിട്ടില്ല.

ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ ആരംഭിച്ചതായി അല്‍ ജസീറയും ഇസ്റാഈല്‍ റേഡിയോയും ഇറാന്‍ പ്രസ് ടി വിയടക്കമുള്ള മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയും വ്യക്തമാക്കി. ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കാതെ വെടിനിര്‍ത്തലില്ലെന്ന നിലപാടിലാണ് ഇറാന്‍.

അതിനിടെ, ഇന്ന് പുലര്‍ച്ചെയും ഇസ്‌റാഈല്‍ തലസ്ഥാനമായ തെല്‍ അവീവില്‍ ഇറാന്‍ മിസൈലാക്രമണം നടത്തി. ചുരുങ്ങിയത് ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് സൂചന. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തെഹ്‌റാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇസ്‌റാഈല്‍ ആക്രമണത്തിന് മറുപടിയാണിതെന്ന് ഇറാന്‍ വിശദീകരിച്ചു.

 

 

Latest