Connect with us

Kerala

നവകേരള സദസ്സ് നാടാകെ ഏറ്റെടുത്തു; പരാതികള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

സദസ്സിന്റെ ഭാഗമായി ഇന്നലെ മാത്രം ലഭിച്ചത് 1,908 പരാതികള്‍. ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ രക്ഷിതാവിന്റെ സ്ഥാനത്ത് സര്‍ക്കാര്‍ നിന്നു. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും അഭിനന്ദനം.

Published

|

Last Updated

കാസര്‍കോട് | നവകേരള സദസ്സ് സംസ്ഥാനത്ത് പുതിയ ഒരു അധ്യായത്തിന് തുടക്കം കുറിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരേ മനസ്സോടെ നാനാതുറകളിലുള്ളവര്‍ നവകേരള വേദിയില്‍ ഒത്തുചേരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാനുള്ള ഉറച്ച പിന്തുണയായാണ് ഇതിനെ കാണുന്നത്. ഉദ്ഘാടന സദസ്സില്‍ സ്ത്രീകളുടെ സാന്നിധ്യം അതിസമ്പന്നമായിരുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സദസ്സിന്റെ ഭാഗമായി ഇന്നലെ മാത്രം ലഭിച്ചത് 1,908 പരാതികളാണ്. രാതികള്‍ വേര്‍തിരിച്ച് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. ലുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട കുഞ്ഞിന്റെ രക്ഷിതാവിന്റെ സ്ഥാനത്ത് സര്‍ക്കാര്‍ നിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ സംഘത്തെയും പ്രോസിക്യൂഷനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ കേന്ദ്ര നയം, സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നു. ഇങ്ങനെ ഒരു അവസരം വരുമ്പോള്‍ അത് സര്‍ക്കാരിന്റെ ജനകീയത തകര്‍ക്കാന്‍ ഉപയോഗപ്പെടുത്തുകയാണ് പ്രതിപക്ഷം. മറച്ചുവെക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളെ ധരിപ്പിക്കുന്നതിനാണ് ഈ പരിപാടി. നാടിന്റെ യഥാര്‍ഥ വിഷയം ചര്‍ച്ചയാക്കാതിരിക്കാന്‍ ബോധംപൂര്‍വം ചിലര്‍ ശ്രമിക്കുകയാണ്. അങ്ങനെ വരുമ്പോള്‍ ജനാധിപത്യപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ജനാധിപത്യപരമായ കടമ നിറവേറ്റുകയാണ് നവകേരള സദസ്സിലൂടെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിഷയം അതീവ ഗൗരവമുള്ളത്: മുഖ്യമന്ത്രി
യൂത്ത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിഷയം അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണത്. മുമ്പ് ഇങ്ങനെ നടന്നിട്ടുണ്ടോ, തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും എന്നതൊക്കെ അന്വേഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest