Connect with us

Kerala

പിഎംശ്രീ പദ്ധതിയില്‍ കേരളം ഒപ്പു വെക്കില്ല; എതിര്‍പ്പുമായി കോടതിയെ സമീപിക്കും

മന്ത്രി വിളിച്ച യോഗത്തില്‍ എ ബി വി പി ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണച്ചു

Published

|

Last Updated

തിരുവനന്തപുരം |  കേന്ദ്രത്തിന്റെ പിഎംശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിടില്ല. പദ്ധതി സംബന്ധിച്ച എതിര്‍പ്പുമായി കോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അതേ സമയം പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടന പ്രതിനിധികളുമായി മന്ത്രി വിളിച്ച യോഗത്തില്‍ എ ബി വി പി ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണച്ചു.എസ്എഫ്‌ഐ, കെഎസ് യു,എബിവിപി,എഐഎസ്എഫ്,എഐഡിഎസ്ഒ എന്നീ വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍ മന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു.

പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പിടാത്ത പക്ഷം യോഗം ബഹിഷ്‌കരിക്കുകയാണെന്നും പദ്ധതി നടപ്പിലാക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്നുമാണ് എ ബി വി പി അറിയിച്ചു. പിഎംശ്രീ സംഘപരിവാറിന്റെ അജണ്ടയാണെന്നും കേരളത്തിന് അര്‍ഹിക്കുന്ന തുക നല്‍കിയില്ലെങ്കില്‍ കേരളത്തില്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് വഴി നടക്കാന്‍ ആകില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.

കേന്ദ്രത്തില്‍ നിന്ന് 1500 കോടിയോളം രൂപയാണ് ലഭിക്കാനുള്ളത്. പിഎംശ്രീയുടെ പേരില്‍ കേന്ദ്രം ഫണ്ട് നല്‍കുന്നുമില്ല. അത് രേഖമൂലം അറിയിക്കുന്നുമില്ലെന്ന് മന്ത്രി വി ശിവന്‍ കുട്ടി വ്യക്തമാക്കി. നിയമപരമായി നേരിടാന്‍ എതിര്‍പ്പുമായി കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും മന്ത്രി വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest