Connect with us

International

ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം തള്ളി ഇറാന്‍; സയണിസ്റ്റ് ശത്രുവിനുള്ള തിരിച്ചടി ലക്ഷ്യം നേടും വരെ തുടരും

ഇറാന്‍ ആദ്യം വെടിനിര്‍ത്തുമെന്നും 12 മണിക്കൂറിന് ശേഷം ഇസ്‌റാഈലും വെടിനിര്‍ത്തുമെന്നും ട്രംപ്

Published

|

Last Updated

തെഹ്റാന്‍ | യു എസിനുള്ള പ്രത്യാക്രമണം ഇറാന്‍ നടത്തിയതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ തള്ളി ഇറാന്‍. നിലവില്‍ ഏതെങ്കിലും നിലക്കുള്ള വെടിനിര്‍ത്തല്‍ നിര്‍ദേശം തങ്ങളുടെ മുന്നിലില്ലെന്നും സയണിസ്റ്റ് ശത്രുവിനുള്ള തിരിച്ചടിയുടെ ഭാഗമായി ആരംഭിച്ച സൈനിക ഓപറേഷന്‍ ലക്ഷ്യം നേടും വരെ തുടരുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ചി അറിയിച്ചു.

രാജ്യത്തെ സംരക്ഷിക്കാന്‍ സേന പ്രതിജ്ഞാബദ്ധമാണ്. ഇസ്‌റാഈല്‍ ആക്രമണം നിര്‍ത്തിയാല്‍ വെടിനിര്‍ത്തല്‍ പരിഗണിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ദോഹയിലെ യു എസ് സൈനിക താവളം ഇറാന്‍ ഇന്നലെ രാത്രി ആക്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അടിയന്തര യോഗം ചേര്‍ന്നാണ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനാണ് ആദ്യം വെടിനിര്‍ത്തുകയെന്നും 12 മണിക്കൂറിന് ശേഷം ഇസ്‌റാഈലും വെടിനിര്‍ത്തുമെന്നും ട്രംപ് എക്സിലൂടെ അറിയിച്ചു. ഖത്വറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ സമയം രാവിലെ ഏഴിന് വെടിനിര്‍ത്തലിന് തുടക്കമിടുമെന്ന് ഇസ്‌റാഈല്‍ മാധ്യമം ഹാരെറ്റ്‌സും റിപോര്‍ട്ട് ചെയ്തിരുന്നു.

 

Latest