Connect with us

International

ഇറാൻ നൽകുന്നത് ഗസ്സയെ പിന്തുണച്ചതിനുള്ള വില: ഹമാസ്

ഇസ്റാഈലുമായുള്ള പോരാട്ടത്തിൽ ഇറാനോടൊപ്പം നിൽക്കുമെന്നും ഹമാസ്

Published

|

Last Updated

കെയ്‌റോ | ഇസ്റാഈൽ നരമേധത്തിൽ ഗസ്സയെ പിന്തുണച്ചതിനുള്ള വിലയാണ് ഇറാൻ നൽകുന്നതെന്ന് ഫലസ്തീൻ പോരാളി ഗ്രൂപ്പായ ഹമാസ്. ഇറാനെതിരായ ഇസ്റാഈൽ ആക്രമണത്തോട് പ്രതികരിക്കുകയായിരുന്നു ഹമാസ്. ഇസ്റാഈലിനെതിരായ പോരാട്ടത്തിൽ നൽകിയ സൈനിക, സാമ്പത്തിക പിന്തുണയ്ക്ക് ഹമാസ് നേതാക്കൾ പലതവണ ഇറാനെ നന്ദി അറിയിച്ചിരുന്നു.

“പലസ്തീനും പ്രതിരോധത്തിനും നൽകിയ അചഞ്ചലമായ പിന്തുണയ്ക്കും സ്വതന്ത്രമായ ദേശീയ തീരുമാനത്തോടുള്ള പ്രതിബദ്ധതയ്ക്കും ഇറാൻ ഇന്ന് വില നൽകുകയാണ്” – ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. ഹമാസിന്റെ സായുധ വിഭാഗം വക്താവ് അബു ഉബൈദ മറ്റൊരു ടെലിഗ്രാം പോസ്റ്റിൽ ഇസ്റാഈലുമായുള്ള പോരാട്ടത്തിൽ ഹമാസ് ഇറാനോടൊപ്പം നിൽക്കുമെന്നും വ്യക്തമാക്കി.

ഇറാനിയൻ സൈനിക, ആണവ കേന്ദ്രങ്ങളിൽ ഇന്ന് പുലർച്ചെയാണ് ഇസ്റാഈൽ ശക്തമായ വ്യേമാക്രമണം നടത്തിയത്. ആക്രമണത്തിൽ നിരവധി ഉന്നത കമാൻഡർമാർ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യപിച്ചിട്ടുണ്ട്.

Latest