Connect with us

Kerala

നടി ശ്വേത മേനോനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

സി ജെ എം കോടതി നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന്

Published

|

Last Updated

കൊച്ചി | അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന കേസിൽ നടി ശ്വേതാ മേനോനെതിരായ നടപടികൾ റദ്ദാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസെടുക്കാൻ നിർദേശിച്ച സി ജെ എം കോടതി നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി തുടർനടപടികൾ തടഞ്ഞത്. പോലീസിനും പരാതിക്കാരനും ഹൈക്കോടതി നോട്ടീസയച്ചു

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശ്വേതാ മേനോന്‍റെ ഹരജിയിലാണ് കോടതി വിധി. എറണാകുളം സി ജെ എം കോടതി നിർദേശപ്രകാരം പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഐ ടി വകുപ്പ് പ്രകാരവും അനാശാസ്യ നിരോധന നിയമപ്രകാരവുമെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്ക്‌ അടിസ്ഥാനമായ തെളിവുകളില്ലെന്നും എ എം എം എ തിരഞ്ഞെടുപ്പ് സമയത്ത് വന്ന കേസ് ദുരുദ്ദേശപരമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.