Connect with us

fact check

FACT CHECK: ലോകത്തെ ഏറ്റവും വലിയ ഭീകര സംഘടനകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമോ?

ഇതിന്റെ വസ്തുത മനസ്സിലാക്കാം:

Published

|

Last Updated

സ്‌ത്രേലിയ ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എകണോമിക്‌സ് ആന്‍ഡ് പീസ് (ഐ ഇ പി) പുറത്തിറക്കിയ ലോകത്തെ ഏറ്റവും വലിയ 20 ഭീകര സംഘടനകളിൽ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി പി ഐ)യും ഉണ്ടെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാണ്. ഈ പട്ടികയില്‍ സി പി ഐയുടെ സ്ഥാനം 12 ആണെന്നാണ് പ്രചാരണം. ഇതിന്റെ വസ്തുത മനസ്സിലാക്കാം:

പ്രചാരണം : 2022ല്‍ ലോകത്ത് ഏറ്റവും വിനാശം വിതച്ച ഭീകര സംഘടനകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നു. ഐ എസ് അടക്കമുള്ള ഭീകര സംഘങ്ങള്‍ക്കൊപ്പമാണ് സി പി ഐയെയും എണ്ണിയത്. അടുത്ത തവണ ആദ്യ പത്തില്‍ ഉള്‍പ്പെടാന്‍ സാധിക്കട്ടെയെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പരിഹാസം. സാമൂഹിക മാധ്യമങ്ങളിലെ സംഘ്പരിവാര്‍ മുഖങ്ങളായ പ്രതീഷ് വിശ്വനാഥ്, ശ്രീജിത് പണിക്കര്‍ അടക്കമുള്ളവര്‍ ട്വിറ്ററില്‍ ഈ പ്രചാരണം നടത്തുന്നുണ്ട്.

വസ്തുത : ഐ ഇ പി യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യെയാണ്. എന്നാല്‍ ബ്രാക്കറ്റില്‍ മാവോയിസ്റ്റ് എന്ന് നല്‍കാന്‍ വിട്ടുപോകുകയായിരുന്നു. അബദ്ധം മനസ്സിലാക്കിയ ഐ ഇ പി പട്ടിക പുതുക്കുകയും മാവോയിസ്റ്റ് എന്ന് ചേര്‍ക്കുകയും ചെയ്തു. തെറ്റ് തിരുത്തുന്നതിന് മുമ്പുള്ള പട്ടികയാണ് രാഷ്ട്രീയലക്ഷ്യത്തോടെ പ്രചരിപ്പിച്ചത്.

റിപബ്ലിക് ടി വി, ന്യൂസ് ഭാരതി, കേരള കൗമുദി അടക്കമുള്ള മാധ്യമങ്ങള്‍ സി പി ഐയെ ഭീകരസംഘടനയില്‍ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഐ ഇ പി തെറ്റുതിരുത്തിയിട്ടും ചില മാധ്യമങ്ങളില്‍ അതേപടി കിടക്കുന്നുണ്ട്. സി പി ഐ എന്നത് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായതിനാല്‍ ഭീകര സംഘടനയില്‍ എണ്ണിയത് തെറ്റാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. മാത്രമല്ല, സര്‍ക്കാര്‍ നിരോധിച്ചിട്ടില്ല. എന്നാല്‍, സി പി ഐ മാവോയിസ്റ്റ് 2009 മുതല്‍ രാജ്യത്ത് നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയാണ്. സൈനികരെയും പോലീസുകാരെയുമൊക്കെ കൊന്ന സായുധ സംഘടന കൂടിയാണ് സി പി ഐ മാവോയിസ്റ്റ്.

Latest