Connect with us

National

ഏഴ് വയസ്സുകാരനെ അമ്മക്കും ബന്ധുവിനുമൊപ്പം ആംബുലന്‍സിലിട്ട് ചുട്ടുകൊന്ന കേസ് സിബിഐക്ക് കൈമാറി

പോലീസ് നോക്കി നില്‍ക്കേയാണ് കലാപകാരികള്‍ ആക്രമണം നടത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| മണിപ്പൂര്‍ കലാപത്തില്‍ ഏഴ് വയസ്സുകാരനെ അമ്മക്കും ബന്ധുവിനുമൊപ്പം ആംബുലന്‍സിലിട്ട് ചുട്ടുകൊന്ന കേസ് സിബിഐക്ക് കൈമാറി. ഈ കേസ് അടക്കം 20 കലാപ കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. വെസ്റ്റ് ഇംഫാലില്‍ ജൂണ്‍ നാലിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വെടിയേറ്റ കുട്ടിയുമായി അമ്മയും ബന്ധുവും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ കലാപകാരികള്‍ ആക്രമിക്കുകയായിരുന്നു. പോലീസ് നോക്കി നില്‍ക്കേയാണ് കലാപകാരികള്‍ ആക്രമണം നടത്തിയത്.

മണിപ്പൂര്‍ കലാപം അന്വേഷിക്കുന്ന സംഘം സിബിഐ വിപുലീകരിച്ചിരുന്നു. മുപ്പത് ഉദ്യോഗസ്ഥരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് 53 അംഗ സംഘത്തിനാണ് സിബിഐ നേരത്തെ രൂപം നല്‍കിയത്. ഇതിലേക്ക് മുപ്പത് പുതിയ ഉദ്യോഗസ്ഥരെ കൂടിയാണ് ഉള്‍പ്പെടുത്തിയത്. സംഘത്തില്‍ സിബിഐ കൊച്ചി യൂണിറ്റിലെ എം.വേണുഗോപാല്‍, ജി പ്രസാദ് എന്നിീ മലയാളി ഉദ്യോഗസ്ഥരും ഉള്‍പ്പെടും.

 

 

 

 

 

Latest