Connect with us

International

ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചു

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അവർ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു.

Published

|

Last Updated

ലണ്ടൻ | ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് വിടവാങ്ങി. 96 വയസ്സായിരുന്നു. സ്കോട്ട്ലാൻഡിലെ വേനൽകാല വസതിയായ ബാൽമോറിലെ കൊട്ടാരത്തിലായിരുന്നു അന്ത്യം. ഉദരരോഗം ബാധീച്ച് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അവർ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ ആനി രാജകുമാരിയും മക്കളായ ആൻഡ്രൂ രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ, ചെറുമകൻ വില്യം രാജകുമാരൻ എന്നിവരും രോഗവിവരം അറിഞ്ഞ് ബാൽമോർ കൊട്ടാരത്തിൽ എത്തിയിരുന്നു. ഏറ്റവും കൂടുതൽ കാലം ബ്രിട്ടൺ ഭരിച്ച ഭരണാധികാരി കൂടിയാണ് എലിസബത്ത് രാജ്ഞി.

1926 ഏപ്രിൽ 21ന് ജോർജ് ആറാമൻ രാജാവിന്റെും എലിസബത്ത് ബോവെസ് ലിയോണിന്റെയും മകളായി ലണ്ട നിലാണ് എലിസബത്ത് അലക്‌സാന്ദ്ര മേരി വിൻഡ്‌സർ എന്ന എലിസബത്ത് രണ്ടാമയുടെ ജനനം. പിതാമഹനായ ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ ഭരണകാലത്തായിരുന്നു ജനനം.

എലിസബത്ത് തന്റെ അമ്മാവൻ എഡ്വേർഡിനും അവരുടെ പിതാവിനും പിന്നിൽ ബ്രിട്ടീഷ് സിംഹാസനത്തിലേക്കുള്ള പിന്തുടർച്ചാവകാശത്തിൽ മൂന്നാമതായിരുന്നു. 1936-ൽ അവളുടെ മുത്തച്ഛൻ മരിക്കുകയും അമ്മാവൻ എഡ്വേർഡ് എട്ടാമനായി വിജയിക്കുകയും ചെയ്തപ്പോൾ, പിതാവിന് ശേഷം അവർ സിംഹാസനത്തിൽ രണ്ടാമനായി. ആ വർഷം അവസാനം, വിവാഹമോചനം നേടിയ വാലിസ് സിംപ്‌സണുമായുള്ള വിവാഹനിശ്ചയം ഒരു ഭരണഘടനാ പ്രതിസന്ധിക്ക് കാരണമായതിനെത്തുടർന്ന് എഡ്വേർഡ് രാജിവച്ചു.

തൽഫലമായി, എലിസബത്തിന്റെ പിതാവ് രാജാവായി, ജോർജ്ജ് ആറാമൻ എന്ന രാജകീയ നാമം സ്വീകരിച്ചു. എലിസബത്തിന് സഹോദരന്മാർ ഇല്ലാതിരുന്നതിനാൽ അവർ അവകാശിയായി മാറുകയായിരുന്നു. 1952 ഫെബ്രുവരി ആറിനാണ് അവർ പദവിയിൽ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത്.

രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം 99–ാം വയസ്സിലാണ് അന്തരിച്ചത്. മക്കൾ: ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ്.