Connect with us

Fact Check

FACT CHECK: ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുമെന്ന് അസമിലെ ബദറുദ്ദീന്‍ അജ്മല്‍ പ്രസംഗിച്ചുവോ?

Published

|

Last Updated

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുമെന്ന് അസമിലെ ആള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ ഐ യു ഡി എഫ്) സ്ഥാപകന്‍ ബദറുദ്ദീന്‍ അജ്മല്‍ പറഞ്ഞതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇദ്ദേഹം പ്രസംഗിക്കുന്ന വീഡിയോ ആണ് ഇതിനായി പ്രചരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ അറിയാം:

സാമൂഹിക മാധ്യമങ്ങളിലെ ഒരു പോസ്റ്റിലുള്ള അജ്മലിന്റെതെന്ന പേരിലുള്ള പ്രസംഗം ഇങ്ങനെയാണ്: ഇന്ത്യയില്‍ മുഗളന്മാര്‍ 800 വര്‍ഷം ഭരിച്ചു. ഈ രാജ്യമൊരു ഇസ്ലാമിക രാജ്യമാകും. നമ്മുടെ മഹാഗഢ്ബന്ധന്‍ മന്ത്രിസഭ രൂപവത്കരിക്കും. യു പി എയും അതില്‍ അംഗമാകും. ഈ സര്‍ക്കാറില്‍ യു ഡി എഫ് പ്രധാന വകുപ്പുകള്‍ കൈയാളും.

യാഥാര്‍ഥ്യം: 2019ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അജ്മല്‍ നടത്തിയ പ്രസംഗത്തില്‍ കൃത്രിമം ചെയ്തതാണിത്. മേല്‍പറഞ്ഞതൊന്നും അജ്മലിന്റെ വാക്കുകളല്ല. യഥാര്‍ഥ പ്രസംഗത്തില്‍ നരേന്ദ്ര മോദിക്കും ബി ജെ പിക്കും വോട്ട് ചെയ്യരുതെന്നാണ് അദ്ദേഹം പറയുന്നത്. 800 വര്‍ഷം മുഗളന്മാര്‍ ഭാരതം ഭരിച്ചെങ്കിലും ഇസ്ലാമിക രാജ്യമാക്കാന്‍ അവര്‍ ഒരിക്കലും സ്വപ്‌നം കണ്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇതിലാണ് കൃത്രിമം കാണിച്ച് സംഘ്പരിവാറുകാര്‍ പ്രചരിപ്പിക്കുന്നത്.

Latest