Connect with us

National

മാര്‍ക്കറ്റില്‍ വെച്ച് ഉദ്യോഗസ്ഥനെ ചെരിപ്പൂരി അടിച്ച ബി ജെ പി വനിത നേതാവ് അറസ്റ്റില്‍

Published

|

Last Updated

ഛണ്ഡീഗഢ് | ഉദ്യോഗസ്ഥനെ മാര്‍ക്കറ്റില്‍ ജനങ്ങള്‍ക്ക് മുന്നില്‍ ചെരിപ്പൂരി അടിച്ച സംഭവത്തില്‍ ഹരിയാനയില്‍ നിന്നുള്ള ബിജെപി വനിതാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന ഹിസാര്‍ ജില്ലയില്‍ നിന്നുള്ള നേതാവായ സോനാലി ഫോഗട്ടിനെയാണ് മര്‍ദനമേറ്റ ഉദ്യോഗസ്ഥന്റെ പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഈ മാസം ആദ്യമാണ് ജില്ല അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റ് കമ്മിറ്റി സെക്രട്ടറിയായ സുല്‍ത്താന്‍ സിങിനെ സോനാലി ചെരിപ്പൂരി അടിച്ചത്. മാര്‍ക്കറ്റില്‍ പരിശോധനക്കെത്തിയ തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. നിരവധി പേര്‍ നോക്കി നില്‍ക്കെ ആയിരുന്നു സംഭവം. സോനാലി ആദ്യം കൈകൊണ്ട് അടിക്കുകയും പിന്നീട് ചെരിപ്പൂരി മുഖത്തടിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദ്യശൃങ്ങള്‍ വൈറലായിരുന്നു. ഇതിന് പിറകെ സുല്‍ത്താന്‍ സിങ് പോലീസില്‍ പരാതി നല്‍കി. താന്‍ അശ്ലീലം പറഞ്ഞിട്ടില്ലെന്നും തെറ്റിദ്ധാരണയിലാണ് സോനാലി ഫോഗട്ട് തന്നെ മര്‍ദിച്ചതെന്ന് സുല്‍ത്താന്‍ സിങ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് സോനാലി ഫോഗട്ടിനെ ബധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല പരാമര്‍ശം നടത്തിയെന്ന സോനാലിയുടെ പരാതിയില്‍ സുല്‍ത്താന്‍ സിങിനെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഹിസാറിലെ ആദംപുരില്‍നിന്നു2009ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ബിജെപി നേതാവാണ് സോനാലി ഫോഗട്ട്. ടിക്ടോക് താരം കൂടിയായ സോനാലി നേരത്തേ സഹോദരിക്കും ഭര്‍ത്താവിനുമെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

---- facebook comment plugin here -----

Latest