Connect with us

National

ആന ചരിഞ്ഞ സംഭവം കേന്ദ്രം ഗൗരവമായി കാണുന്നു; നടപടിയുണ്ടാകും: കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൈതച്ചക്കയില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആന ചരിഞ്ഞ സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ ഏറെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി. സ്‌ഫോടകവസ്തു നല്‍കി കൊലപ്പെടുത്തുന്നത് ഇന്ത്യന്‍ സംസ്‌കാരമല്ലെന്നും മന്ത്രിയുടെ ട്വീറ്റിലുണ്ട്.

ആന ചരിഞ്ഞ സംഭവം മലപ്പുറത്താണെന്നാണ് പ്രകാശ് ജാവദേക്കര്‍ ട്വീറ്റില്‍ പറയുന്നതെങ്കിലും സ്ഥലം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

[irp]

സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിയും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ആനകള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകളെ കുറിച്ചുള്ള പരാതികള്‍ നിരവധി തവണ താന്‍ കേരളത്തിലെ വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും മനേക ഗാന്ധി ആരോപിച്ചിരുന്നു.

Latest