Connect with us

Kerala

വധഭീഷണി മുഴക്കുന്നവരെ നിയമത്തിന്റെ 'ഇരുമ്പ് കൈകളാല്‍' നേരിടണം: ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പയ്യന്നൂര്‍ സ്വദേശി അഭിജിത്ത് വിചാരണ നേരിടണം

Published

|

Last Updated

തിരുവനന്തപുരം | വധഭീഷണി പോലെയുള്ള പ്രവൃത്തികളെ നിയമത്തിന്റെ ‘ഇരുമ്പ് കൈകളാല്‍’ നേരിടണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കേസിലെ പ്രതിയുടെ ഹരജി പരിഗണിക്കവെയാണ് സിംഗിള്‍ ബഞ്ച് നിര്‍ദേശം. കേസിലെ പ്രതി പയ്യന്നൂര്‍ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഗുരുതരമാണ്. ഇത്തരം സന്ദേശം അയക്കുന്നവര്‍ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണം. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസം തന്നെ ഇതുപോലെ സന്ദേശം അയച്ചത് ജനാധിപത്യത്തിനും ജനങ്ങള്‍ക്കും എതിരായ നടപടിയാണെന്ന് കോടതി നിരീക്ഷിച്ചു.

2021ലാണ് കേസിനാസ്പദമായ സംഭവം. എല്‍ ഡി എഫ് അധികാരമേറ്റ സമയത്താണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഭിജിത്ത് വധഭീഷണി മുഴക്കി സന്ദേശമയച്ചത്. ഇതില്‍ പോലീസ് കേസെടുത്ത് തുടര്‍നടപടികളിലേക്ക് കടന്നതോടെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി വിചാരണക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി വിധി അനുകൂലമല്ലാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയിലെത്തിയത്.

Latest