Connect with us

Kerala

പാലക്കാട്ട് വീണ്ടും മയക്കുമരുന്ന് വേട്ട; മൂന്ന് കിലോ ഹാഷിഷ് ഓയിലും ഏഴ് കിലോ കഞ്ചാവും പിടികൂടി

കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി അക്ബറിന്റെ മകന്‍ അഹമ്മദ് സുഹൈല്‍ (23), കല്ലായി സ്വദേശി ഹരീഷ് കുമാറിന്റെ മകന്‍ അലോക് (24) എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

പാലക്കാട് | പാലക്കാട്ട് വീണ്ടും മയക്കുമരുന്ന് വേട്ട. മൂന്ന് കിലോ ഹാഷിഷ് ഓയിലും ഏഴ് കിലോ കഞ്ചാവുമാണ് പിടികൂടിയത്. പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍ പി എഫും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി അക്ബറിന്റെ മകന്‍ അഹമ്മദ് സുഹൈല്‍ (23), കല്ലായി സ്വദേശി ഹരീഷ് കുമാറിന്റെ മകന്‍ അലോക് (24) എന്നിവരാണ് അറസ്റ്റിലായത്. പിടികൂടിയ ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയില്‍ ആറ് കോടി രൂപയിലധികം വില വരും. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചത്. ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസില്‍ പാലക്കാട്ടെത്തി കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ കാത്ത് നില്‍ക്കുന്നതിനിടെയാണ് പ്രതികളെ ആര്‍ പി എഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗവും എക്‌സൈസും ചേര്‍ന്ന് പ്ടികൂടിയത്.

 

Latest