Connect with us

Kerala

വയനാട്ടില്‍ വനത്തിനുള്ളില്‍ പുതിയ ഉരുള്‍പൊട്ടലുണ്ടായതായി സ്ഥീരീകരണമില്ല; നോ ഗോ സോണില്‍ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്

നേരത്തേയുണ്ടായ ഉരുള്‍പൊട്ടലുകളിലെ മണ്ണും അവശിഷ്ടങ്ങളും കനത്ത മഴയില്‍ താഴേക്ക് ഒഴുകി വരുന്നുണ്ട്. ഇത് കുറച്ചുകാലം തുടരുമെന്നും അധികൃതര്‍

Published

|

Last Updated

കല്‍പ്പറ്റ  | വയനാട് പുഞ്ചിരിമട്ടത്തിന് മുകളിലുള്ള വനത്തിനുള്ളില്‍ പുതിയ ഉരുള്‍പൊട്ടലുണ്ടായതായി സ്ഥിരീകരണമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. നേരത്തേയുണ്ടായ ഉരുള്‍പൊട്ടലുകളിലെ മണ്ണും അവശിഷ്ടങ്ങളും കനത്ത മഴയില്‍ താഴേക്ക് ഒഴുകി വരുന്നുണ്ട്. ഇത് കുറച്ചുകാലം തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. പുന്നപ്പുഴയോട് ചേര്‍ന്നുള്ള നോ ഗോ സോണില്‍ പ്രവേശിക്കരുതെന്നും പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

മുണ്ടക്കൈ മേഖലയില്‍ നിന്ന് ശക്തമായ ശബ്ദം കേട്ടെന്നും ഉരുള്‍പൊട്ടിയെന്ന് സംശയം ഉണ്ടെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.നൂറ് മില്ലിമീറ്റര്‍ മഴയാണ് മുണ്ടക്കൈ വനമേഖലയില്‍ പെയ്തത്.കോഴിക്കോടിന്റെ മലയോര മേഖലയിലും കനത്ത മഴയാണ് പെയ്യുന്നത്. മുത്തന്‍പുഴ, മറിപ്പുഴ, ആനക്കാംപൊയില്‍ മേഖലയിലാണ് മഴ ശക്തമായത്. ഇരുവഴിഞ്ഞിപ്പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി.

അതേസമയം ഇവിടെയെത്തിയ മുണ്ടക്കൈയില്‍ വില്ലേജ് ഓഫീസര്‍ അടക്കമുള്ള റവന്യൂ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. പുനരധിവാസത്തിലെ പിഴവും സുരക്ഷാ വീഴ്ചയും ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്

---- facebook comment plugin here -----

Latest