Connect with us

Saudi Arabia

നിയമലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ 17,153 പേരെ അറസ്റ്റ് ചെയ്തു

താമസ നിയമങ്ങള്‍ ലംഘിച്ചതിന് ആകെ 10,305 പേരെയും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 3,644 പേരെയും തൊഴില്‍ നിയമ ലംഘനത്തിന് 3,204 പേരെയും അറസ്റ്റ് ചെയ്തു.

Published

|

Last Updated

ദമാം |  സഊദി അറേബ്യയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് സഊദി അധികൃതര്‍ 17,153 പേരെ അറസ്റ്റ് ചെയ്തതായി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

താമസ നിയമങ്ങള്‍ ലംഘിച്ചതിന് ആകെ 10,305 പേരെയും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 3,644 പേരെയും തൊഴില്‍ നിയമ ലംഘനത്തിന് 3,204 പേരെയും അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ 1,109 പേരില്‍ 62 ശതമാനം എത്യോപ്യക്കാരും 35 ശതമാനം യമനികളും 3 ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ചതിന് 76 പേരെയും,നിയമലംഘകരെ കൊണ്ടുപോകുന്നതിലും പാര്‍പ്പിച്ചതിലും പങ്കാളികളായതിനും 13 പേരും പിടിയിലായി.

രാജ്യത്തേക്ക് അനധികൃതമായി കടക്കുന്നവര്‍ക്കും അനധികൃത താമസക്കാര്‍ക്കും 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. കൂടാതെ ഒരു മില്യണ്‍ റിയാല്‍ വരെ പിഴയും,വാഹനങ്ങള്‍, വസ്തുവകകള്‍ എന്നിവ കണ്ടുകെട്ടുകയും ശിക്ഷ ലഭിക്കുമെന്നും സംശയാസ്പദമായ നിയമലംഘനങ്ങള്‍ മക്ക, റിയാദ് മേഖലകളില്‍ 911 എന്ന ടോള്‍ ഫ്രീ നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ 999 അല്ലെങ്കില്‍ 996 എന്ന നമ്പറിലും റിപ്പോര്‍ട്ട് ചെയ്യണമെന്നും സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

 

Latest