Connect with us

National

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ മണ്ണിടിച്ചിലും വീടുകളില്‍ വിള്ളലും; 66 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ഒരു വര്‍ഷത്തോളമായി നേരിടുന്ന ദുരിതത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി.

Published

|

Last Updated

ജോഷിമഠ്| ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ മണ്ണിടിച്ചിലും വീടുകളില്‍ വിള്ളലും. 66 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 560 വീടുകളില്‍ വിള്ളല്‍ രൂപപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉന്നതതല യോഗം വിളിച്ചു. പ്രദേശത്തെ റോഡുകളില്‍ പോലും വിള്ളല്‍ ഉണ്ടായി. നടക്കാന്‍ പ്രയാസമുണ്ടാകുന്ന സ്ഥിതിയില്‍ ദിവസം കഴിയുന്തോറും വിള്ളല്‍ വലുതാകുന്നതായി നാട്ടുകാര്‍ ആശങ്ക അറിയിച്ചു.

ഒരു വര്‍ഷത്തോളമായി നേരിടുന്ന ദുരിതത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. ജനങ്ങളെ സുരക്ഷിതമായി മാറ്റിയെന്ന് അറിയിച്ച മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, വൈകിട്ട് ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. വിള്ളല്‍ വീഴുന്നത് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ശാസ്ത്രസംഘം സ്ഥലം സന്ദര്‍ശിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കും.