Connect with us

Kerala

കോഴിക്കോട് സെക്‌സ് റാക്കറ്റ്: ഒരു അസം സ്വദേശി കൂടി പിടിയില്‍

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാക്കള്‍ വഴിയായിരുന്നു അസം സ്വദേശിനിയായ പെണ്‍കുട്ടിയെ കോഴിക്കോട്ടെത്തിച്ചത്

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസില്‍ ഒരു അസം സ്വദേശി കൂടി പിടിയിലായി. റാക്കി ബുധീന്‍ അന്‍സാരിയാണ് അറസ്റ്റിലായത്. 17കാരിയായ അസം സ്വദേശിനിയായ പെണ്‍കുട്ടിയെ കോഴിക്കോട് എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. രണ്ട് അസം സ്വദേശികള്‍ കേസില്‍ മുമ്പ് അറസ്റ്റിലായിരുന്നു.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാക്കള്‍ വഴിയായിരുന്നു പെണ്‍കുട്ടിയെ കോഴിക്കോട്ടെത്തിച്ചത്. കൊണ്ടുവന്നയാളെ ഒറീസയില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു. 15,000 രൂപ മാസശമ്പളത്തില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. തന്നെപ്പോലെ അഞ്ച് പെണ്‍കുട്ടികള്‍ മുറിയിലുണ്ടായിരുന്നെന്നും പതിനേഴുകാരി പരാതിപ്പെട്ടിരുന്നു. ലോഡ്ജില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. അങ്ങനെയാണ് സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനം പോലീസ് അറിഞ്ഞത്.

ഒരു ദിവസം മൂന്നും നാലും പേര്‍ മുറിയിലെത്താറുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയായണ്.

 

Latest