Connect with us

iran attack

വടക്കന്‍ ഇസ്‌റാഈലിലേക്ക് ഹിസ്ബുല്ല റോക്കറ്റ് തൊടുത്തു

ഇസ്‌റാഈല്‍ പക്ഷത്ത് അമേരിക്ക രംഗത്തിറങ്ങുമെന്ന്് ബൈഡന്റെ ഭീഷണി

Published

|

Last Updated

തെഹ്‌റാന്‍ | വടക്കന്‍ ഇസ്‌റാഈലിലേക്ക് റോക്കറ്റ് തൊടുത്ത് ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല. ഇറാന്‍ ഇസ്‌റാഈലിനെ ആക്രമിക്കുമെന്ന വാര്‍ത്തകള്‍ക്കിടെ വെള്ളിയാഴ്ച രാത്രിയോടെ തെക്കന്‍ ലെബനനില്‍ ഇസ്‌റാഈലി സേന നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണ് റോക്കറ്റാക്രമണമെന്ന് ഹിസ്ബുല്ല അവകാശപ്പെട്ടു.

തെക്കന്‍ ലെബനന്‍ ഗ്രാമങ്ങളിലും വീടുകളിലേക്കും അടുത്തിടെ ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന്റെ പ്രതികാരമാണ് ആക്രമണം. ഹിസ്ബുല്ല തൊടുത്ത കത്യുഷ റോക്കറ്റുകളെ ഇസ്‌റാഈലിന്റെ അയേണ്‍ ഡോം പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഇസ്രയേലിനെ ലക്ഷ്യമാക്കി 40 റോക്കറ്റുകളാണ് ഹിസ്ബുല്ല പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, ഇസ്‌റാഈലുമായി യുദ്ധത്തിനിറങ്ങിയാല്‍ പരാജയപ്പെടുമെന്ന് ഇറാന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ താക്കീത് നല്‍കി. ഇസ്‌റാഈല്‍ പക്ഷത്ത് അമേരിക്ക രംഗത്തിറങ്ങുമെന്നാണ് ബൈഡന്റെ ഭീഷണി.

കൂടുതല്‍ യുദ്ധകപ്പലുകളും പോര്‍വിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാന്‍ അമേരിക്ക നടപടി തുടങ്ങിയിട്ടുണ്ട്. ഇസ്‌റാഈലിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് വൈറ്റ് ഹൗസില്‍ ബൈഡന്‍ മാധ്യമങ്ങളോടു പറഞ്ഞത്. ഉടന്‍ ഹിസ്ബുല്ല ആക്രമണ സാധ്യതയുണ്ടെന്ന യു എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇസ്‌റാഈലില്‍ ഉടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.