Connect with us

Kerala

തൃശൂര്‍ നല്ലെങ്കരയിലെ ഗുണ്ടാ ആക്രമണം: മക്കള്‍ ഗുണ്ടകളുമായി ചേര്‍ന്ന് ആക്രമിച്ചുവെന്ന് മാതാവിന്റെ മൊഴി

ഗുണ്ടകള്‍ പോലീസ് ജീപ്പുകള്‍ തകര്‍ത്തതില്‍ നാലുലക്ഷം രൂപയുടെ നഷ്ടം.

Published

|

Last Updated

തൃശൂര്‍ | നല്ലെങ്കരയിലെ ഗുണ്ടാ ആക്രമണത്തില്‍ പരാതിക്കാരി പ്രതികളുടെ മാതാവ്. മക്കളും ഗുണ്ടകളും ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് മാതാവിന്റെ മൊഴി. പോലീസിനെ ആക്രമിച്ചുവെന്നതാണ് പ്രതികള്‍ക്കെതിരായ രണ്ടാമത്തെ കേസ്. ആക്രമണത്തില്‍ നാല് പോലീസുകാര്‍ക്ക് സാരമായ പരുക്കേറ്റിരുന്നു. ഗ്രേഡ് എസ് ഐ. ജയന്‍, സീനിയര്‍ സി പി ഒ. അജോ, സി പി ഒമാരായ ഷനോജ്, ശ്യാം എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഗുണ്ടകള്‍ പോലീസ് ജീപ്പുകള്‍ തകര്‍ത്തതില്‍ നാലുലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. അക്രമ സംഭവങ്ങള്‍ക്കിടെ പരുക്കേറ്റ കൊലക്കേസ് പ്രതി ബ്രഹ്മജിത്ത് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട ഏഴാം പ്രതി കൈനൂര്‍ സ്വദേശി ശിവയ്ക്കായി തിരച്ചില്‍ നടന്നുവരികയാണ്.

പ്രതികള്‍ നൈട്രാസിപ്പാം ഗുളിക കഴിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ട ഗുളികയാണിത്.

 

Latest