Connect with us

Pathanamthitta

തിരുവല്ലയില്‍ അഭിഭാഷകനടക്കം നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു;നായക്ക് പേവിഷബാധ സംശയം

ബുധനാഴ്ച വൈകീട്ട് 3 മണിയോടെ റവന്യൂ ടവറിന്റെ പ്രധാന കവാടത്തിന് മുമ്പിലായിരുന്നു സംഭവം

Published

|

Last Updated

തിരുവല്ല |  തിരുവല്ല റവന്യൂ ടവര്‍ പരിസരത്ത് നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ട്രഷറി ജീവനക്കാരനായ കല്ലുകള്‍ കണ്ടാട്ടില്‍ വീട്ടില്‍ കെ.പി മനോജ് കുമാര്‍ (54), ആഞ്ഞിലിത്താനം പാമല പറപ്പാട് വീട്ടില്‍ പി കെ രാജു (65), പരുമല തിക്കപ്പുഴയിലെ കുടുംബ സുഹൃത്തിനെ കാണാന്‍ തിരുവല്ലയില്‍ എത്തിയ മുംബൈ സ്വദേശി അമല്‍ മിസ്ത്രി (30), തിരുവല്ല ബാറിലെ അഭിഭാഷകന്‍ ഏബ്രഹാം തോമസ് എന്നിവര്‍ക്കാണ് കടിയേറ്റത്.

ബുധനാഴ്ച വൈകീട്ട് 3 മണിയോടെ റവന്യൂ ടവറിന്റെ പ്രധാന കവാടത്തിന് മുമ്പിലായിരുന്നു സംഭവം. റവന്യൂ ടവറിന് മുമ്പിലായി പ്രവര്‍ത്തിക്കുന്ന ട്രഷറിയുടെ സമീപം വെച്ച് മനോജിനാണ് ആദ്യം കടിയേറ്റത്. ഇയാളുടെ ഇടതു കൈപ്പത്തിയും ഇടതുകാലിന്റെ പാദവും നായ കടിച്ചു പറിച്ചു. മനോജ് ബഹളം വെച്ചതിന് തുടര്‍ന്ന് ഓടിയ നായ റവന്യൂ ടവറില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വരികയായിരുന്ന രാജുവിനെ ആക്രമിക്കുകയായിരുന്നു. രാജുവിന്റെ കാലിന്റെ തുടയുടെ പിന്‍ഭാഗത്താണ് കടിയേറ്റത്. കയ്യിലിരുന്ന കുട ഉപയോഗിച്ച് അടിച്ചതോടെ നായ ഓടി രക്ഷപ്പെട്ടു. വൈകിട്ട് നാലുമണിയോടെ റവന്യൂ ടവറിന്റെ മുന്‍വശത്ത് വച്ചാണ് അമലിന് കാലിന്റെ മുട്ടിനു താഴെ കടിയേറ്റത്. തിരുവല്ല ബാറിലെ അഭിഭാഷകന്‍ ഏബ്രഹാം തോമസിന് ഉച്ചയ്ക്ക് രണ്ട് മണിയോടെ റവന്യൂ ടവറിന് മുമ്പില്‍ വെച്ചാണ് കടിയേറ്റത്. നാലു പേരും തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഒരേ നായ തന്നെയാണ് മൂവരേയും കടിച്ചത്. നായക്ക് പേവിഷബാധ ഉണ്ടോ എന്ന് സംശയിക്കുന്നതായി കടിയേറ്റവര്‍ പറഞ്ഞു.

 

Latest