Connect with us

Poem

കുടുംബം

എന്നിട്ട് അവനെഴുതി അച്ഛനാകുന്ന വേരുറച്ച മരത്തിന്റെ,അമ്മയാകുന്ന തണലിനു താഴെ, ഒരായിരം കിനാവുകളുമായി വളരാന്‍ കൊതിക്കുന്ന ചെടികളാണു നാം.

Published

|

Last Updated

ച്ഛനെക്കുറിച്ച് എഴുതാന്‍ പറഞ്ഞപ്പോഴെല്ലാം
അവനൊരു മരം വരച്ചു.
ഉറച്ച വേരിന്റെ താഴെ
അച്ഛന്റെ പേരെഴുതി.
പന്തലിച്ച് നില്‍ക്കുന്ന ശിഖരങ്ങള്‍ക്ക്
അമ്മയുടെ പേരിട്ടു.
ആ തണലില്‍ ജീവിക്കുന്ന
ചെറു ചെടികള്‍ക്ക്
ഞങ്ങളുടെ പേരും.

എന്നിട്ട് അവനെഴുതി
അച്ഛനാകുന്ന വേരുറച്ച മരത്തിന്റെ,
അമ്മയാകുന്ന
തണലിനു താഴെ,
ഒരായിരം കിനാവുകളുമായി വളരാന്‍
കൊതിക്കുന്ന ചെടികളാണു നാം.

വേരൊന്നറ്റാല്‍
എത്ര ശിഖരങ്ങള്‍
ഉണ്ടെങ്കിലും
മരം തകര്‍ന്നുവീഴും.
ശിഖരങ്ങളില്ലാത്ത
മരത്തിന്റെ താഴെ
വെയിലിന്റെ
ആധി പൂക്കും.

ഓരോ ജീവിതവും
ഇങ്ങനെ ഉദാഹരിക്കാന്‍
അവിടുന്നല്ലാതെ
മറ്റാര്‍ക്ക് സാധിക്കും.

---- facebook comment plugin here -----

Latest