Connect with us

National

ആള്‍ക്കൂട്ട ദുരന്തം; താരം വിജയ് കരൂരിലേക്കില്ല, ഇരകളുടെ കുടുംബത്തെ ചൈന്നൈയിലേക്ക് വിളിച്ച് ആശ്വസിപ്പിക്കും

ചെന്നൈയിലെ പരിപാടി പാര്‍ട്ടിക്ക് തിരിച്ചടി ആകുമെന്ന് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നു

Published

|

Last Updated

ചെന്നൈ | ആള്‍ക്കൂട്ട ദുരന്തമുണ്ടായ കരൂരിലേക്ക് ഉടന്‍ ഇല്ലെന്ന് ടി വി കെ അധ്യക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ വിജയ്. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയില്‍ എത്തിച്ച് ആശ്വസിപ്പിക്കാനാണ് തീരുമാനം. അടുത്താഴ്ച മഹാബലിപുരത്ത് എല്ലാവരെയും താരം ഒന്നിച്ചുകാണുമെന്ന് ടി വി കെ വൃത്തങ്ങള്‍ അറിയിച്ചു.

ടി വി കെ നേതാക്കള്‍ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ചെന്നൈയിലേക്ക് വരാമെന്ന് ഭൂരിഭാഗം കുടുംബങ്ങളും സമ്മതിച്ചെന്നാണു വിവരം. കരൂരില്‍ ടി വി കെയ്ക്ക് ഹാള്‍ ലഭിച്ചില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.

രണ്ട് കല്യാണമണ്ഡപങ്ങളുടെ ഉടമകള്‍ വാക്ക് പറഞ്ഞതിന് ശേഷം പിന്മാറി. ഡി എം കെയുടെ സമ്മര്‍ദം കാരണമാണ് ഈ നടപടിയെന്ന് ടി വി കെ ആരോപിച്ചു. നാമക്കലിലെ കല്യാണമണ്ഡപം തയാറാക്കിയെങ്കിലും കരൂരില്‍ തന്നെ പരിപാടി നടത്തണമെന്ന് വിജയ് നിര്‍ദേശിച്ചു. കരൂര്‍ സന്ദര്‍ശനം വൈകുമെന്ന് വ്യക്തമായതോടെയാണ് പുതിയ തീരുമാനം. ദുരഭിമാനക്കൊലയിലെ കുടുംബങ്ങളെ സ്റ്റാലിന്‍ ചെന്നൈയില്‍ എത്തിച്ച് കൂടിക്കാഴ്ച നടത്തിയെന്നാണ് താരത്തിന്റെ തീരുമാനത്തെ ന്യായീകരിക്കാന്‍ ടി വി കെ പറയുന്നത്.

എന്നാല്‍ ഇരകളുടെ കുടുംബങ്ങളെ ചെന്നൈയിലേക്കു വിളിച്ചുവരുത്തി ആശ്വസിപ്പിക്കുന്ന തീരുമാനത്തോട് ടിവികെയില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ചെന്നൈയിലെ പരിപാടി പാര്‍ട്ടിക്ക് തിരിച്ചടി ആകുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. വിജയ് അടുത്ത മാസം സംസ്ഥാന പര്യടനം പുനരാരംഭിക്കും. സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഉടന്‍ അപേക്ഷ നല്‍കുമെന്നും ടി വി കെ വൃത്തങ്ങള്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest