Connect with us

National

ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിച്ചു

ഇന്നത്തെ യാത്രയ്ക്ക് വലിയ തോതില്‍ സുരക്ഷാ ക്രമീകരണങ്ങളുണ്ടായിരിക്കും.

Published

|

Last Updated

ശ്രീനഗര്‍| സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം പിഡിപി നേതാവും മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും യാത്രയുടെ ഭാഗമായി.
ഇന്നലത്തെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ യാത്രയ്ക്ക് വലിയ തോതില്‍ സുരക്ഷാ ക്രമീകരണങ്ങളുണ്ടായിരിക്കും.

രാഹുല്‍ ഗാന്ധിക്കു ചുറ്റും ‘ഡി’ ആകൃതിയില്‍ വടംകൊണ്ട് വലയം സൃഷ്ടിക്കും. ജമ്മു കാശ്മീര്‍ പൊലീസാകും വടം നിയന്ത്രിക്കുക. ഇതിനായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. വടത്തിനുള്ളിലാകും സിആര്‍പിഎഫിന്റെ സുരക്ഷയുണ്ടാകുക.

ഇന്നലെ രാവിലെ ജമ്മു കാശ്മീരിലെ ബനിഹാലില്‍ നിന്നാരംഭിച്ച യാത്ര 4 കിലോമീറ്റര്‍ പിന്നിട്ട് ജവാഹര്‍ തുരങ്കം കടന്നപ്പോള്‍, സുരക്ഷാവലയം ഭേദിച്ചു ജനക്കൂട്ടം രാഹുല്‍ ഗാന്ധിക്കടുത്തേക്ക് ഓടിയെത്തിയിരുന്നു. രാഹുലിനു ചുറ്റും വടംകെട്ടി സുരക്ഷയൊരുക്കേണ്ട ജമ്മു കാശ്മീര്‍ പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, ഭാരത് ജോഡോ യാത്രയ്ക്കും സമാപന സമ്മേളനത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. രാഹുല്‍ ഗാന്ധിക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കത്ത് അയച്ചത്.

 

---- facebook comment plugin here -----

Latest